കോട്ടയം: കൊല്‍ക്കത്ത ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച നഴ്സുമാരുടെ കുടുംബങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി. രമ്യയുടെയും വിനിതയുടെയും കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയും പരുക്കേറ്റ സന്ധ്യയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും നല്കി.
കോട്ടയത്തു നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ധനസഹായം കൈമാറിയത്. രമ്യയുടെ അമ്മ ഉഷ, വിനീതയുടെ പിതാവ് കുഞ്ഞുമോന് എന്നിവര്‍ സഹായം ഏറ്റുവാങ്ങി. മരിച്ച കുടുംബങ്ങളിലെ ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കും. നിരവധി രോഗികളുടെ ജീവന് രക്ഷിച്ച് മഹത്തായ ത്യാഗം വഴി മാതൃകയായ ഇവര്‍ക്ക് മരണാനന്തര ബഹുമതി നല്‍കുന്നതിനെ കുറിച്ച് നാളത്തെ മന്ത്രിസഭാ യോഗം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യും.
ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ അകപ്പെട്ട എട്ടു പേരെ ഇവര്‍ രക്ഷിച്ചിരുന്നു. ഒമ്പതാമത്തെ ആളെ രക്ഷിക്കുന്നതിനിടെയാണ് ഇവര്‍ അഗ്നിക്കിരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: