ചെന്നൈ: മഴ പ്രളയദുരന്തപ്രദേശമാക്കിയ ചെന്നൈയില്‍ ആര്‍എസ്എസ് നടത്തുന്ന ജനസേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലയില്‍ തുടരുന്നു. സംഘടിതമായും ഒറ്റയ്ക്കൊറ്റയ്ക്കും നടത്തുന്ന രക്ഷാ-ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നഗരത്തില്‍ വ്യാപകമാണ്. 75 സ്ഥലങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. സേവാ ഭാരതിയുടെ നേതൃത്വത്തിലാണ് സേവന പ്രവര്‍ത്തനങ്ങള്‍. എന്നാല്‍, ചെന്നൈയുടെ എല്ലാ മേഖലയിലും സംഘ സ്വയംസേവകര്‍ സേവന പ്രവര്ത്തനങ്ങള്ക്കിറങ്ങിക്കഴിഞ്ഞു. മറ്റു പല സംഘടനകളും സേവനത്തിന് ആഹ്വാനം നല്കാന് തുടങ്ങിയിട്ടേ ഉള്ളു. പക്ഷേ, ആര്‍എസ്എസ്- സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആഴ്ചയിലേറെയായി മഴക്കെടുതി ബാധിച്ചവര്‍ക്ക് വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
ദേശീയ ദുരന്ത പ്രതിക്രിയാ സേനയെ സഹായിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് മുന്നിലുള്ളത്. സായുധ സേനയും സ്ഥലങ്ങളും വഴികളും മനസിലാക്കാന്‍ സഹായം തേടുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍നിന്നാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസും സര്‍ക്കാര്‍ ഉദേ്യാഗസ്ഥരും ആശ്രയിക്കുന്നതും സംഘ സ്വയം സേവകരെയാണ്. കാക്കി ട്രൗസറും വെള്ള ബനിയനും ധരിച്ച് വെള്ളം നീന്തിയും സാഹസിക മേഖലകളിലെത്തിയും ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ ഇവരെ മാത്രമേ കാണാനുള്ളു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംഘ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുമുണ്ട്.
വെള്ളം കയറാത്ത പ്രദേശത്തെ ലഭ്യമായ സൗകര്യങ്ങളില്‍ ഭക്ഷണം തയ്യാറാക്കി പായ്ക്കറ്റുകളിലാക്കി വിതരണത്തിന് തയ്യാറാക്കുന്നു. ഇത് കൃത്യമായി ഇന്നയിന്ന സ്ഥലങ്ങളിലേക്കെന്ന് നിശ്ചയിച്ച് അവിടേക്ക് തലച്ചുമടായും മറ്റും കൊണ്ടുപോകുന്നു. അവിടെ ജനങ്ങളെ സുരക്ഷിതരായി പാര്പ്പിച്ചിട്ടുള്ളിടത്ത് എത്തിച്ച് വിതരണം ചെയ്യുന്നു.
മരുന്നുകളും വസ്ത്രം, കുടിവെള്ളം, അടിയന്തര ചികിത്സാ സൗകര്യം എന്നിവ ലഭ്യമാക്കാന്‍ വേറെ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. വൈദ്യുതിയില്ലാത്തതും റോഡുയാത്രയും മറ്റ് ആശയവിനിമയ സൗകര്യങ്ങളും തകര്‍ന്നതും മൂലം മൊബൈല്‍ ഫോണ്‍ വഴിയാണ് വിവരങ്ങള്‍ കൈമാറുന്നത്.
വിവിധ സ്ഥലങ്ങളില്‍ സംഭരിച്ച സേവന സാമഗ്രികള്‍ കണ്ടെയ്നറുകളില്‍ വിതരണത്തിനെത്തിക്കുന്നു. ഇന്നലെവരെ തമിഴ്നാട്ടില്‍നിന്ന് സംഭരിച്ച സാമഗ്രികളാണ് വിതരണം ചെയ്തത്. ഇന്നു മുതല്‍ അയല്‍ സംസ്ഥാനങ്ങൡല്‍നിന്നും ദൂര ദേശങ്ങളില്‍നിന്നും സഹായ സാമഗ്രികള്‍ എത്തിത്തുടങ്ങും. അണ്ണാ നഗറില്‍ 5000 പേര്‍ക്ക് ഭക്ഷണ പാക്കറ്റുകള്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. റെഡ്ഹില്‍സില്‍ നരിക്കുറവ സമുദായത്തില്‍ 250-ല്‍ പരം പേരെ ജീവാപായത്തില്‍നിന്ന് രക്ഷിച്ച് ഭക്ഷണവും പാര്‍പ്പിടവും നല്കി.ബി വി കോളനിയില്‍ 300 കുടുംബങ്ങള്‍ക്ക് ബജ്രംഗ ദള്‍ ഭക്ഷണപ്പൊതി നല്കി. പേരാമ്പൂരില്‍ 15 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ രാത്രിയില്‍ മാത്രം 12,500 ചപ്പാത്തികള്‍ വിതരണം ചെയ്തു.
കൊളത്തൂരില്‍ 5000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. ട്രിപ്ലകേനില് രണ്ടായിരം പേര്‍ക്കും നേശപാക്കത്ത് 600 പേര്‍ക്കും ഒട്ടേരിലും തിരുനീര്മലൈയിലും നൂറുകണക്കിനും ഭക്ഷണപ്പൊതികള്‍ നല്കി.എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്ര മുട്ടിപ്പോയ യാത്രക്കാര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചായയും ഭക്ഷണവും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: