കൊച്ചി: ഗ്ലോബല്‍ നായര്‍ സേവാ സമാജത്തിന്റെ പ്രഥമ കേരള സമ്മേളനം 26 ന് എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഒരുദിവസത്തെ പ്രതിനിധിയോഗം ടിഡിഎം ഹാളില്‍ ചേരുമെന്ന് സമ്മേളനത്തിന്റെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ മഞ്ചേരി ഭാസ്കരപിള്ള അറിയിച്ചു.
സമ്മേളനത്തില്‍ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്, മേജര്‍ രവി എന്നിവര്‍ പ്രസംഗിക്കും. സമുദായോദ്ധാരണരംഗത്ത് നേരിടുന്ന പ്രശ്നങ്ങളും നിയമസഭാ തെരെഞ്ഞടുപ്പിന് മുമ്പായി സ്വീകരിക്കേണ്ട നയങ്ങളുടെ മാര്‍ഗ്ഗരേഖയും ചര്‍ച്ച ചെയ്യും.
വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കല, വിനോദം, വ്യവസായം തുടങ്ങിയ രംഗങ്ങളിലെ ഉന്നതരും സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നായര്‍ സമുദായാംഗങ്ങളും വിദേശരാജ്യങ്ങളില്‍നിന്നുള്ള ഗ്ലോബല്‍ നായര്‍ സേവാ സമാജത്തിന്റെ പ്രവര്‍ത്തകരും പങ്കെടുക്കും.
കുറേക്കാലമായി നായര്സമുദായത്തിന് സംസ്ഥാനത്തിനെന്റ വികസനപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാന്‍ കഴിഞ്ഞിട്ടില്ലെന്ന് സമ്മേളന കണ്‍വീനര്‍ രാഘവമേനോന്‍ പറഞ്ഞു.
മലബാര്‍ നായര്‍ സമാജത്തെയും കേരളത്തിലെ കരയോഗങ്ങളിശല സമാനമനസ്കരെയും ഇതര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമുദായസംഘടനകളെയും ഗ്ലോബല്‍ നായര്‍ സേവാസമാജം ഒരു കുടക്കീഴില് കൊണ്ടുവന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രഥമ കേരള സമ്മേളനം ഏറെ ശ്രദ്ധേയമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: