കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരര്ക്കു തത്ക്കാലം വേറെ പരികര്മിയെ അനുവദിക്കേണ്ടതില്ലെന്നു ഹൈക്കോടതി. നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ മതിയാകും. പരാതിയുടെ വിശ്വാസ്യത ബോദ്ധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തന്ത്രിക്കും പന്തളം രാജാവിനും നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
പ്രത്യേക ദൂതന് വഴിയാണ് നോട്ടിസയച്ചത്. മകളുടെ മകന് രാഹുല്‍ ഈശ്വറിനെ സഹായിയാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു തന്ത്രി ഹൈക്കോടതിക്കു കത്തയച്ചിരുന്നു. ഇതു ഹര്‍ജിയായി പരിഗണിച്ചാണു ഹൈക്കോടതി നിര്‍ദേശം പുറപ്പെടുവിച്ചത്. തന്ത്രിയുടെ ആവശ്യം ജനുവരി നാലിനു വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ ശബരിമല ശ്രീകോവില്‍ കയറിയത് വിവാദമായ സാഹചര്യത്തിലായിരുന്നു ഹര്‍ജി നല്‍കിയത്. ആചാരമനുസരിച്ച് മകളുടെ മകന് ശബരിമലയില്‍ താന്ത്രികാവകാശം ഇല്ലെന്ന വാദവുമായാണ് ദേവസ്വം ബോര്‍ഡ് രാഹുലിനെ തടഞ്ഞത്.
മകന്റെ മകനാണ് പരികര്മിയാകാനുള്ള അവകാശമെന്നാണു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: