ആലപ്പുഴ: ജില്ലാ പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരുടെ തെരഞ്ഞെടുപ്പില്‍ സിപിഎം, സിപിഐ ഭിന്നത മറനീക്കി. തെരഞ്ഞെടുപ്പ് സിപിഐ ബഹിഷ്ക്കരിച്ചു. കഴിഞ്ഞ തവണത്തേതിന്റെ ആവര്‍ത്തനമായിരിക്കും ഇത്തവണയും ജില്ലാപഞ്ചായത്ത് ഭരണത്തിലുണ്ടാകുകയെന്ന് ഇതോടെ വ്യക്തമായി. സിപിഎം മുന്നണി മര്യാദകള്‍ ലംഘിച്ചെന്നും സിപിഐ കുറ്റപ്പെടുത്തി.
സ്റ്റാന്‍ഡിങ് കമ്മിറ്റി വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി കെ.കെ. അശോകനെയും ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി അഡ്വ. കെ.റ്റി. മാത്യുവിനെയും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി സിന്ധു വിനുവിനെയും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി കെ. സുമയെയും തെരഞ്ഞെടുത്തു.
ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്മാന് വൈസ് പ്രസിഡന്റായ ദലീമ ജോജോയാണ്. ജില്ലാ പഞ്ചായത്തിലെ സ്ഥാനമാനങ്ങളെ സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടത്താതെ സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്തത് കൊണ്ടാണ് സ്റ്റാന്റ്റിങ് കമ്മറ്റി ചെയര്മാന്മാരുടെ തെരഞ്ഞെടുപ്പില്‍ നിന്നും സിപിഐ അംഗങ്ങള്‍ വിട്ടുനിന്നതെന്ന് സിപി ഐ ജില്ലാ കൗണ്‍സില്‍ അറിയിച്ചു. സിപിഐയ്ക്ക് കഴിഞ്ഞ തവണയും രണ്ട് അംഗങ്ങളാണ് ഉണ്ടായിരുന്നത്. അഞ്ചു വര്‍ഷം വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നു. മുന്‍ കാലങ്ങളില്‍ പ്രസിഡന്റ് സ്ഥാനവും ഉണ്ടായിരുന്നു.
എന്നാല്‍ ഇത്തവണ ഒരു വര്‍ഷം മാത്രം വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന സി പിഎം നിര്‍ദ്ദേശം സിപിഐയ്ക്ക് സ്വീകാര്യമല്ലെന്ന് അവരെ അറിയിച്ചിരുന്നു. വിവിധ സ്റ്റാന്റ്റിങ് കമ്മറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജില്ലാതല ചര്‍ച്ച നടത്താതെ സി ിഎം ഏകപക്ഷീയ തീരുമാനമാണെടുത്തത്. എന്നാല്‍ സ്റ്റാന്റ്റിങ് കമ്മറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് സിപിഎം കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
മുന്നണി മര്യാദകള്‍ക്ക് നിരക്കാത്ത ഈ സമീപനത്തില്‍ ജില്ലാ കൗണ്‍സില്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: