പാലാ: പാലാ നഗരസഭാ പ്രദേശത്ത് ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന ടൗണ്‍ റിംങ് റോഡിന്റെ ആദ്യഘട്ടത്തിന്റെ നിര്‍മ്മാണത്തിന് നടപടികള്‍ പൂര്‍ത്തിയായി. റോഡിന്റെ നിര്‍മ്മാണത്തിന് മാത്രമായി 10കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കടപ്പാട്ടൂര്‍ മുതല്‍ 12ാംമൈല്‍ വരെയുള്ള 2.93 കിലോമീറ്റര്‍ നീളമുള്ള ഒന്നാം ഘട്ടത്തിന്റെ നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടത്തി. നാലുഘട്ടങ്ങളിലായി 13 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ രണ്ടുവരി പാതയാണ് ലക്ഷ്യമിടുന്നത്.
ഒന്നാംഘട്ടത്തിന് സ്ഥലം ഏറ്റെടുക്കന്നതിന് 21.50 കോടി മുമ്പ് അനുവദിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെ ഒന്നാം ഘട്ടത്തിന് 31.60 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഒഴിവാക്കാന്‍ കഴിയും വിധം 10 കലുങ്കുകള്‍ സംരക്ഷണ ഭിത്തികള്‍, അപ്രോച്ച് റോഡുകള്‍, ഓടകള്‍ എന്നിവ നിര്‍മ്മിക്കും. സംസ്ഥാന പാതകളായ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍, പുനലൂര്‍-മൂവാറ്റുപുഴ റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ നിന്നാംരംഭിച്ച് ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ റോഡില്‍ ചെത്തിമറ്റം ഭാഗത്ത് എത്തിച്ചേരുന്നതാണ് രണ്ടാംഘട്ടം. മൂന്നാംഘട്ടത്തില്‍ കളരിയേമാക്കല് പാലത്തില്‍ നിന്നാരംഭിച്ച് പാലാ-തൊടുപുഴ റോഡിലെ ഞൊണ്ടിമാക്കല്‍ കവല ഭാഗത്ത് റോഡ് മുറിച്ചുകടന്ന് കരൂര്‍ ലൈന്‍-രാമപുരംറോഡില് എത്തിച്ചേരും. കരൂര്‍ ലൈന്‍-രാമപുരം റോഡില്‍ നിന്ന് ആരംഭിച്ച് നെല്ലിയാനി വഴി കടപ്പാട്ടൂരില്‍ എത്തി ഒന്നാംഘട്ടത്തിന്റെ തുടക്കത്തില്‍ എത്തുന്ന വിധമാണ് നാലാംഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്. നാറ്റ്പാക്കിന്റെ വിദഗ്ധ സംഘം വിശദമായ പഠനം നടത്തിയാണ് റിംങ് റോഡ് രൂപകല്പന ചെയ്തിരിക്കുന്നത്. നഗര പ്രദേശത്ത് 12 മീറ്ററും പഞ്ചായത്ത് പ്രദേശത്ത് 15 മീറ്ററും ആണ് റിംങ് റോഡിന് വീതി നിശ്ചയിച്ചിരിക്കുന്നത്. മഴക്കാലത്ത്്് മീനച്ചിലാറില്‍ നിന്ന് വെള്ളം കയറുന്ന സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തി നിര്‍മിക്കുമെന്ന് കെ എം മാണി എംഎല്‍എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: