പള്ളിക്കത്തോട്: സ്വകാര്യ എഞ്ചിനിയറിംഗ് കോളേജില്‍ റാഗിംങ് കേസില്‍ എട്ട് സീനിയര്‍ വിദ്യാര്‍ത്ഥികളെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി കോളേജ് ബസില്‍ ഇരിക്കുകയായിരുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലെ പ്രതികളാണിവര്‍.
കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളായ തലവടി സ്വദേശി ജിബി ജോര്‍ജ്, തിരുവല്ല ഓതറ സ്വദേശി ജസ്റ്റിന് കെ. ജോര്‍ജ്, റാന്നി സ്വദേശി എച്ച്. ഹരീഷ്, ആര്യാട് വടക്ക് സ്വദേശികളായ ജയകൃഷ്ണദേവ്, അര്ജ്ജുന് സി. ജയന്, കരുനാഗപ്പള്ളി സ്വദേശി വൈശാഖ്, തോട്ടയ്ക്കാട് സ്വദേശി ടിനു ജോസഫ്, കൊല്ലം ചാവര്‍കോട് സ്വദേശി നിധീഷ് എന്നിവരാണ് അറസ്റ്റിലായത്. പള്ളിക്കത്തോട് എസ്.ഐ. ജെ. രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റാഗിംങ്ങ് ആക്ട് പ്രകാരം ഇവരെ അറസ്റ്റു ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: