എരുമേലി: മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. യോഗം ഗ്രാമപഞ്ചായത്തംഗം ടി.എസ്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശ് പള്ളിക്കുടം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പി.കെ. കുഞ്ഞമ്മ, സോജന് സ്കറിയ, അനീഷ് വാഴയില്‍ ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ കെ.കെ. കുഞ്ഞന്‍കുട്ടി, രാജുവട്ടപ്പാറ, അഡ്വ. ബിനോയി, ധര്‍മ്മകീര്‍ത്തി എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞമാസം 24ന് കൈവിരല്‍ മുറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ മുട്ടപ്പള്ളി സ്വദേശിനി സയോമി (23) മരിച്ചത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ മരുന്നിന്റെ അലര്‍ജിയാണ് മരണകാരണമെന്ന് വ്യക്തമായെങ്കിലും പോലീസ് നിസാര വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മരണത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നതുവരെ ആശുപത്രിയുടെ പ്രവര്‍ത്തനം നിര്ത്തിവക്കുന്നതുള്പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്.
പ്രതിഷേധ മാര്‍ച്ച് മണിമല സി.ഐ. രാജപ്പന്, എരുമേലി എസ്.ഐ. കെ.ആര്. സതീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുക്കൂട്ടുതറ ടൗണിനു സമീപം തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: