ഏറ്റുമാനൂര്‍: യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ കോണ്‍ഗ്രസ്സിന് ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം പോലും ഇല്ല. അതെ സമയം ബിജെപിക്ക് വിദ്യാഭ്യാസത്തിനുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം കിട്ടാന്‍ സാധ്യത ഏറെയാണ്. ബിജെപിയിലെ ഗണേഷ് ഏറ്റുമാനൂര്‍, അജിശ്രീ മുരളി, ഉഷ സുരേഷ് എന്നിവരും കോണ്‍ഗ്രസ്സിലെ വാസന്തിയും സിപീഎമ്മിലെ യദുകൃഷ്ണനും ഉള്‍പ്പെട്ട വിദ്യാഭ്യാസത്തിനുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ബിജെപിക്കാണ് ഭൂരിപക്ഷം. ബിജെപിയിലെ പുഷ്പലത ധനകാര്യത്തിലും അനീഷ് വി. നാഥ് പൊതുമരാമത്തിലും അംഗങ്ങള്‍ ആയിട്ടുണ്ട്. നഗരസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കിട്ടിയിട്ടുള്ള പതിനാലു സീറ്റില്‍ കോണ്‍ഗ്രസ്സിന് 9 ഉം കേരളകോണ് ഗ്രസ് (എം) വിഭാഗത്തിന് 5 ഉം അംഗങ്ങള്‍ ആണ് ഉള്ളത്. നാല് സ്വതന്ത്രരുടെ പിന്തുണയോടെ യു ഡി എഫിന് ഭരണം ലഭിച്ചുവെങ്കിലും കോണ്‍ഗ്രസ്സിന്റെ ഏകപക്ഷീയമായ നിലപാടുകളില്‍ പ്രതിഷേധിച്ച കേരള കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സിന് എതിരായി വോട്ട് ചെയ്തത് മൂലം കോണ്‍ഗ്രസ്സിന് ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം പോലും ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: