ചെന്നൈ നഗരവാസികളുടെ ദുഖത്തില്‍ പങ്കുചേരുന്നതോടൊപ്പം മുല്ലപ്പെരിയാരിലെ വെള്ളത്തിന്റെ വിഷയത്തിലും പുതുഡാം പണിയുന്ന വിഷയത്തിലും നിരുത്തരവാദ സമീപനമാണ് തമിഴ്നാട് സ്വീകരിക്കുന്നത്. മൂല്ലപ്പെരിയാറിലെ ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കില്‍ ചെന്നൈയിലേതിനു സമാനമായ അപകടമാവും കേരളത്തില്‍ ഉണ്ടാവുക. തമിഴ്നാടിന്റെ ഈ സമീപനംമുലം വിലമതിക്കാനാവാത്ത നഷ്ടമാവും കേരളത്തിനുണ്ടാവുക.
വെള്ളംകൊണ്ടുണ്ടാവുന്ന അതിഭീകരവും മാരകവുമായ ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കാന്‍ ചെന്നൈ നഗരത്തെ മുക്കിയ ഈ പേമാരിയും വെള്ളപ്പൊക്കവും ധാരാളം മതിയാവുന്നതാണ്. ഭാരതത്തിലെ അറിയപ്പെടുന്ന മെട്രോ സിറ്റികളിലൊന്നായ ചെന്നൈയിലെ ജനങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെല്ലാം ബുദ്ധിപരമായി കൈകാര്യം ചെയ്യാനും ശുദ്ധമായ വെള്ളം, വസ്ത്രം, ഭക്ഷണം, വൈദ്യസഹായം, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യം എല്ലാം ഒരുക്കിക്കൊടുക്കാന്‍ രാജ്യം ഭരിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്.
പരസ്പരം പോരടിക്കുന്നത് അവസാനിപ്പിച്ച് മനുഷ്യന്റെ പൊതുനന്മ ആഗ്രഹിച്ച് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയവുമാണ്.
പുഷ്കര കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: