കൊച്ചി: നഗരത്തിന് വായനയുടെ വസന്തം സമ്മാനിച്ച് അന്താരാഷ്ട്ര പുസ്തകോത്സവം. ഇനി ഒന്‍പത് ദിവസം അക്ഷരത്തെ സ്നേഹിക്കുന്നവരുടെ ഉത്സവകാലം. ഏഴു ഭാഷകളിലുള്ള മൂന്നൂറോളം പ്രസാധകര് പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. ജന്മഭൂമി, കുരുക്ഷേത്ര പ്രകാശന്, മാതൃഭൂമി, മലയാള മനോരമ, ഡിസി ബുക്സ്, നന്മ പബ്ലിക്കേഷന്‍, എച്ച് ആന്‍ഡ് സി, ഗോവ കൊങ്കിണി അക്കാദമി, പൂര്‍ണ പബ്ലിക്കേഷന്‍സ്, കേരള സാഹിത്യ അക്കാദമി, രാമകൃഷ്ണ ബുക്സ്, വിവേകാനന്ദ മിഷന്, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, ഗീതാ പ്രസ് ഗോരഖ്പൂര്‍, ചൗകംബ വാരണാസി, കേന്ദ്ര സാഹിത്യ അക്കാദമി, പെന്ഗ്വിന് ബുക്സ്, ഇന്ത്യന്‍ മാപ് സര്‍വീസ്, രാഷ്ട്രീയ സംസ്കൃതി സംസ്ഥാന് എന്നിവരുടേതുള്‍പ്പെടെ സ്റ്റാളുകള്‍ തയ്യാറായിക്കഴിഞ്ഞു. നിരവധി സാഹിത്യ, സാംസ്കാരിക, കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കാവ്യോത്സവം, ഹരിയാനയിലെ ഖുര്‍ഷിദ് ആന്‍ഡ് ടീമിന്റെ ഫോക് ഡാന്‍സ്, നാടോടി നൃത്തം, സാഹിത്യകാര സംഗമം, പ്രസാധക സംഗമം, കൊങ്കണി നൃത്തരൂപം, വിവിധ വിഷയങ്ങളില്‍ സെമിനാര്‍ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: