കണ്ണൂര്‍: 2022 ഓടെ മുഴുവന്‍ പേര്‍ക്കും ഭവനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി കണ്ണൂര്‍ കോര്പ്പറേഷന് പരിധിയില്‍ നടപ്പിലാക്കാന്‍ തത്വത്തില്‍ അംഗീകാരമായി. കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ കൗണ്‍സിലന്മാരുടെ യോഗത്തിലാണ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഭവനരഹിതരെ രണ്ട് കാറ്റഗറിയായി തിരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. മൂന്നുലക്ഷം രൂപാ വരെ വാര്‍ഷിക വരുമാനം ഉള്ളവരെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളായും 6 ലക്ഷം വരെ വാര്‍ഷിക വരുമാനം ഉള്ളവരെ വരുമാനം കുറഞ്ഞവരായും കണക്കാക്കും. 3 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 30 മീറ്റര്‍ സ്ക്വയര്‍ വിസ്തീര്‍ണ്ണമുള്ള വീടും 6 ലക്ഷം വരെ വരുമാനക്കാര്‍ക്ക് 60 മീറ്റര്‍ സ്ക്വയര്‍ വിസ്തീര്‍ണ്ണമുള്ള വീടും നിര്‍മ്മിക്കാനാണ് പദ്ധതി അനുവദിക്കുന്നത്. പദ്ധതി ഏതുരീതിയില്‍ നടപ്പാക്കണമെന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും പദ്ധതി നടത്തിപ്പിനായി കണ്ടെത്തിയ മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച അഭിപ്രായങ്ങളും പരാതികളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചതായും കോര്പ്പറേഷന് മേയര്‍ ഇ.പി.ലത യോഗത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: