ഇരിട്ടി: മാനന്തവാടി നിടുംപൊയില്‍ വനത്തിനുള്ളില്‍ മാവോയിസ്റ്റുകളെ കണ്ടു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലകളില്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തി. പേരാവൂര്‍ സി ഐ ജോഷി ജോസിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്. മാനന്തവാടി വഴി കൊട്ടിയൂര്‍ വനമേഖലയിലേക്കു മാവോയിസ്റ്റ് സംഘം കടക്കാന്‍ സാദ്ധ്യത ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ് അതീവ രഹസ്യമായി ഉന്നത പോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയത്. എന്നാല്‍ ഇതുവരെ ആരെയും കണ്ടെത്താനായില്ല. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഈ മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശവും പോലീസ് നല്‍കിയിട്ടുണ്ട്.
ഇതിനിടെ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഈ വന മേഖലയില്‍ വരുന്ന നിടുമ്പോയില്‍ ചേക്കേരി കോളനിയിലും മറ്റും പല തവണ സന്ദര്‍ശിച്ചതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിനു സമീപമുള്ള സ്റ്റോണ്‍ ക്രഷര്‍ ഓഫീസും മറ്റും രൂപേഷിന്റെ നേതൃത്വത്തില്‍ മാവോയിസ്റ്റ് സംഘം അടിച്ച് പൊളിച്ച് തീയിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: