കൊച്ചി: കേരള ബാംബൂ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ബാംബൂ ഫെസ്റ്റിന് എറണാകുളം മറൈന്‍ ഡ്രൈവില്‍ തുടക്കമായി. പ്രത്യേകം സജ്ജീകരിച്ച 120 സ്റ്റാളുകളിലായി കേരളത്തിലെയും മേഘാലയ, മണിപ്പൂര്‍, ഛത്തീസ്ഗഡ്, ത്രിപുര, അസം, ജാര്‍ഖണ്ഡ്, തമിഴ്നാട് എന്നീവിടങ്ങളില് നിന്നുള്ള മുള ഉല്‍പ്പന്നങ്ങളും 250ലധികം കരകൗശല വിദഗ്ധരും അണിനിരക്കും. ചൈനീസ് കരകൗശല വിദഗ്ധര്‍മാര്‍ ബാംബു ഫെസ്റ്റിന്റെ പ്രത്യേകതയാണ്.
ഫെസ്റ്റ് പവലിയന്റെ ഉദ്ഘാടനം കെ.വി. തോമസ് എംപി നിര്‍വഹിച്ചു. ഐടി സെക്രട്ടറി പി.എച്ച് കുര്യന് അധ്യക്ഷനായി. ബാംബൂ കോര്പ്പറേഷന് വൈസ് ചെയര്മാന് സി.പി. ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡൊമനിക് പ്രസന്റേഷന് എംഎല്‍എ, ആര്‍ക്കിടെക്ട് പത്മശ്രീ ജി. ശങ്കര്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ പി.എം. ഫ്രാന്‍സിസ്, മണിപ്പൂര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബാലപ്രസാദ്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന് (കെബിഐപി) സിഇഒ വി. രാജഗോപാല്‍, ജനറല്‍ മാനേജര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു. മുള, ഈറ്റ, ചൂരല്‍, പ്രകൃതിദത്ത നാര് എന്നിവയില്‍ തീര്‍ത്ത കരകൗശല വസ്തുക്കളുടെയും ഗൃഹ അലങ്കാര ഉല്‍പ്പന്നങ്ങളും ഗൃഹോപകരണങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബാംബൂ ഫെസ്റ്റ് എട്ടിന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: