കൊയിലാണ്ടി: ആര്‍ഷവിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരുദ്രയജ്ഞത്തിന് തുടക്കമായി. ഇന്നലെ രാവിലെ കൊരയങ്ങാട് തെരു ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ ശങ്കരാചാര്യ കേശവാനന്ദഭാരതി സ്വാമികള്‍ നിലവിളക്ക് തെളിയിച്ചതോടെയാണ് യജ്ഞത്തിന് തുടക്കമായത്. വേദപഠനം നാടെങ്ങും നടക്കണമെന്നും ആചരണങ്ങള്‍ അനുവര്‍ത്തിക്കുന്ന ഒരു സമൂഹം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വൈദിക ജീവിതചര്യകള്‍ പാലിക്കുന്ന കുടുംബങ്ങള്‍ വര്‍ദ്ധിച്ച് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേദത്തിലെ മാതൃ സങ്കല്പം എന്ന വിഷയ ത്തില്‍ കൊളത്തൂര്‍ അദൈ്വ താശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി പ്രഭാഷണം നടത്തി. കഥകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാ മന് നായരെ ചടങ്ങില്‍ ആദ രിച്ചു. ആര്ഷസപര്യ മുഖ്യ കാര്യദര്‍ശി ലാലു തുവ്വക്കോട്ട് അധ്യക്ഷത വഹിച്ചു. ശശി കമ്മട്ടേരി, സുജേഷ് കല്ലായി, സുമേഷ്, വൈശാഖം അരവിന്ദന് എന്നിവര്‍ സംസാരിച്ചു.
ഇന്നലെ രാവിലെ സൂര്യകാലടിമന സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സൂര്യകാലടി മന മഹാഗണപതി ഹോമം നടന്നു. ഹോമത്തിന്റെ പരിസമാപ്തിയില്‍ 1008 അഗ്നികുണ്ഡങ്ങളില്‍ 1008 അമ്മമാര്‍ ഹവിസ്സര്‍പ്പിച്ച് സമൂഹ ഗണപതിഹോമം നടത്തി. വൈകീട്ട് നവഗ്രഹഹോമവും നടന്നു.
ഇന്ന് രാവിലെ നടക്കുന്ന ചണ്ഡികാഹോമത്തിന് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലെ മുഖ്യവിഗ്രഹവാഹകനായ മൂര്‍ത്തി കാളിദാസ് ഭട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. രാത്രി 7.30ന് ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ മകള്‍ ഗോമതി ശ്രീ നയിക്കുന്ന കര്‍ണ്ണാടിക് സംഗീത സപര്യ ഉണ്ടായിരിക്കും. നാളെ രാവിലെ എട്ടിന് ആര്ഷസപര്യയുടെ മുഖ്യരക്ഷാപീഠം സ്വാമി ചിദാനന്ദപുരി വിളക്കുതെളിയിച്ച് മുഖ്യയജ്ഞമായ ശ്രീരുദ്രയജ്ഞം ഉദ്ഘാടനം ചെയ്യും. ആര്ഷവിദ്യാപീഠത്തിലെ യാജ്ഞികര്‍ കാര്‍മ്മികത്വം വഹിക്കും. വൈകീട്ട് നാല് മണിക്കുള്ള സമാപനസഭയില്‍ സ്വാമി അമൃത കൃപാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: