ന്യൂദല്‍ഹി: ഭഗവദ് ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഗ്രന്ഥത്തിനു റഷ്യയില്‍ ഏര്‍പ്പെടുത്തിയ വിലക്കു പിന്‍വലിച്ചതു കൊണ്ടു മാത്രം പ്രശ്നം തീരില്ലെന്നു ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു.
ഗീതയെ ദേശീയ ഗ്രന്ഥമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇന്ത്യയുടെ പ്രതിഷേധം റഷ്യയെ അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ സഭയില്‍ പറഞ്ഞു. ഗീത തീവ്ര സാഹിത്യ ഗ്രന്ഥമാണെന്നും ഇതു സമൂഹത്തില്‍ അശാന്തി പരത്തുമെന്നും ആരോപിച്ചാണു സൈബീരിയയിലെ ടോംസ്ക് കോടതിയില്‍ ഒരു വിഭാഗം ഹര്‍ജി സമര്‍പ്പിച്ചത്.
ശ്രീകൃഷ്ണ ദര്‍ശനങ്ങളുടെ പ്രചാരണത്തിനു നേതൃത്വം നല്കുന്ന ഇസ്കോണിന്റെ സ്ഥാപകന്‍ ഭക്തിവേദാന്ത സ്വാമി പ്രഭുപാദ രചിച്ച ഭഗവദ് ഗീത ആസ് ഇറ്റ് ഈസ് എന്ന ഗ്രന്ഥത്തിന്റെ റഷ്യന്‍ പരിഭാഷയ്ക്കെതിരെയാണു കേസ്. നടപടിയില്‍ റഷ്യ ഖേദം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: