കൊച്ചി: പൊതു സ്വകാര്യ മേഖലകളിലെ നിക്ഷേപത്താല്‍ ആരോഗ്യ വ്യവസായ രംഗം ദ്രുതഗതിയില്‍ വളര്‍ച്ച കൈവരിക്കുകയാണെന്നും ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അന്താരാഷ്ട്ര സമ്മേളനത്തിന്റെയും രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഗര്‍ഭസ്ഥശിശു ചികിത്സാ വിഭാഗമായ ‘അമൃത ഫീറ്റല്‍ കെയര്‍ സെന്ററി’ന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
2017ഓടെ ആരോഗ്യ വ്യവസായ രംഗം 160 ബില്യണ്‍ ഡോളറിലെത്തും. ഇത് മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കും വഴിയൊരുക്കും. നിക്ഷേപത്തില്‍ 68 ശതമാനം ഹോസ്പിറ്റലുകളാണ് മുതല്‍ക്കൂട്ടുന്നത്. ഇതില്‍ 33 ശതമാനം മെട്രോ നഗരങ്ങളിലുമാണ്. അവികസിത നഗരങ്ങളിലും ഗ്രാമങ്ങളിലും സ്പെഷ്യാലിറ്റി ആശുപത്രികള്‍ നിര്‍മ്മിച്ച് സമഗ്ര ആരോഗ്യ പരിരക്ഷയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും നദ്ദ പറഞ്ഞു.
കെ.വി. തോമസ് എംപി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ: പ്രേം നായര്‍, മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ:സഞ്ജീവ് കെ.സിങ്ങ്, ഡോ: ബിപിന്‍ ബത്ര, ഡോ: ജാമി ന്യൂമന്‍ മയോ ക്ലിനിക്ക്, ഡോ: എസ്.ബി.ഗുപ്ത, ഡോ: വിദ്യമേനോന്, ഡോ:പ്രതാപന് നായര്‍, ഡോ:മോഹന്‍ എബ്രഹാം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: