മാല്‍ഡ (പശ്ചിമ ബംഗാള്‍): കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതിന് വീട്ടമ്മയെ പ്രതികള്‍ ആറു മണിക്കൂര്‍ മരത്തില്‍ കെട്ടിയിട്ടു; ജനക്കൂട്ടം സാക്ഷിയായി നിന്നു. പോലീസെത്തി യുവതിയെ ആശുപത്രിയിലാക്കി. പ്രതികള്‍ സംസൂള് ഷെയ്ഖ്, സിയാവുള്‍ ഷെയ്ഖ്, റൈസൂള്‍ അലി എന്നിവര്‍ രക്ഷപ്പെട്ടു. ഇംഗ്ലീഷ് ബസാര്‍ ഗ്രാമത്തിലാണ് സംഭവം.
ആറ് വര്‍ഷം മുമ്പ്, നിര്‍മ്മാണ സാമഗ്രി വിതരണക്കാരായ പ്രതികള്‍ യുവതിയുടെ അച്ഛന്റെ വീട്ടിനു മുന്നിലെ റോഡില്‍ ചുടുകട്ടയും കരിങ്കല്‍ചീളും മറ്റും ഇറക്കി വഴി തടസപ്പെടുത്തി. ഇതു ചോദ്യം ചെയ്തതിന് യുവതിയെ മര്‍ദ്ദിച്ചു. 2009-ലായിരുന്നു സംഭവം. ഈ കേസില്‍ അറസ്റ്റിയായ സംസൂള്, സിയാവുള്‍, റൈസൂള്‍ എന്നിവര്‍, ബുധനാഴ്ച യുവതി അച്ഛനെ കാണാന്‍ എത്തിയ വിവരം അറിഞ്ഞെത്തി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വിസമ്മതിച്ചു. ഇതെത്തുടര്‍ന്ന് പ്രതികള്‍ യുവതിയെ വീട്ടില്നിന്നുവലിച്ചിഴച്ച് പൊതുസ്ഥലത്തുള്ള മരത്തില്‍ കൈകള്‍ പിന്നിലാക്കി കെട്ടിയിട്ടു.
ആറുമണിക്കൂര്‍ ജനക്കൂട്ടം സംഭവം നോക്കിനിന്നു. പ്രതികള്‍ കാവല്‍നിന്നു. പിന്നീട് പോലീസെത്തിയപ്പോള്‍ പ്രതികള്‍ രക്ഷപ്പെട്ടു. വീട്ടമ്മയെ മാല്‍ഡാ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യ കേസില്‍ പ്രതികളായ മൂവരും ഇപ്പോള്‍ ജാമ്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: