ചേര്‍ത്തല: പൈപ്പിടുന്നതിനുവേണ്ടി കുഴിവെട്ടുന്നുതിനിടെ മതിലിടിഞ്ഞു വീണ് മരിച്ച തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ മൂന്ന് ലക്ഷം വീതം അടിയന്തര സഹായം നല്‍കും. ടൗണ്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ പൈപ്പിടല്‍ ജോലി ചെയ്യുന്നതിനിടെയാണ് മതിലിടിഞ്ഞ് വീണ് നഗരസഭ 16-ാം വാര്‍ഡില്‍ കൊച്ചുചിറ (സ്നേഹഭവനില്‍) രാജപ്പന്റെ മകന് ഷിബു (38), ചേര്‍ത്തല തെക്ക് പഞ്ചായത്ത് അര്‍ത്തുങ്കല്‍ അറവുകാട് തറമൂട് മാവിന്‍ചുവട്ടില്‍ അശോകന്റെ മകന് അജയകുമാര്‍ (സാജന്-28) എന്നിവര്‍ ദാരുണമായി മരിച്ചത്.
തണ്ണീര്‍മുക്കം പഞ്ചായത്ത് വാരനാട് മറ്റത്തില്‍ കുഞ്ഞപ്പന്റെ മകന് മനോഹരന് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ മരിച്ച രണ്ടു പേരും കുടുംബങ്ങളുടെ അത്താണിയായിരുന്നു. ഇരുവരുടെയും വാരിയെല്ലുകള്‍ തകരുകയും ശ്വാസകോശത്തിനും കരളിനും ക്ഷതം സംഭവിച്ചതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് റവന്യു അധികൃതരും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: