കായംകുളം: സ്വര്‍ണ്ണം നല്‍കാമെന്ന വ്യാജേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ തട്ടിപ്പ് നടത്തിയ നാലംഗസംഘത്തെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശികളായ ഒറങ്ങയില് വീട്ടില്‍ അഷറഫ് (37), പൂവില്‍ വീട്ടില്‍ യാക്കൂബ് (37), വടക്കിനിയിടത്ത് അബ്ദുള്‍ റഹ്മാന് (അസീസ് -57), പൊന്‍കുളത്തില്‍ വീട്ടില്‍ നിയാസ് (മാടമ്പി-23) എന്നിവരെയാണ് ഡിവൈഎസ്പി ഷിഹാബുദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വെള്ളരിക്കയുടെ രൂപത്തില്‍ ഒരു കിലോ മുതല്‍ ഒന്നരക്കിലോവരെ തൂക്കം വരുന്ന വ്യാജ സ്വര്‍ണ്ണ കട്ടികളാണ് ഇവര്‍ പലഭാഗങ്ങളിലും വിറ്റ് തട്ടിപ്പ് നടത്തി വന്നിരുന്നത്.
ശുദ്ധമായ സ്വര്‍ണ്ണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് കായംകുളം ഞെക്കനാല്‍ ശങ്കരവിലാസത്തില്‍ ഉണ്ണികൃഷ്ണന് പോറ്റിയില്‍ നിന്നും കഴിഞ്ഞ മാസം സംഘം രണ്ടരലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റിയിരുന്നു. എന്നാല്‍ പിന്നീട് ഇവരുടെ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഉണ്ണികഷ്ണന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദശത്തെ തുടര്‍ന്ന് ബാക്കി തുക കൂടി നല്‍കാം എന്ന് അറിയിച്ച് ഉണ്ണികൃഷ്ണന് തട്ടിപ്പുകാരെ ഫോണിലൂടെ ബന്ധപ്പെടുകയും, കായംകുളത്തേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിയോടെ ദേശീയപാതയില്‍ ജിഡിഎം ആഡിറ്റോറിയത്തിന്റെ സമീപം എത്തിയ സംഘത്തെ ഇവിടെ കാത്തുനിന്നിരുന്ന പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരുടെ കൈയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന വെള്ളരിക്കയുടെ രൂപത്തിലുള്ള രണ്ട് വ്യാജ സ്വര്‍ണ്ണകട്ടികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മണ്ണാര്‍ക്കാട്, മലപ്പുറം എന്നിവിടങ്ങളിലും സമാനരീതിയില്‍ പ്രതികള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: