മട്ടന്നൂര്‍: കേരളത്തിലെ റോഡുകളുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് നയമാണ് ഇതിന് തടസ്സം സൃഷ്ടിക്കുന്നതെന്ന് റിച്ചാര്‍ഡ് ഹെ എംപി പറഞ്ഞു. റോഡ് വികസനത്തിനായി കോടികളുടെ ഫണ്ടാണ് കേരളത്തിനായി അനുവദിച്ചിട്ടുള്ളതെങ്കിലും ഇവ യഥാക്രമം ഉപയോഗിച്ച് പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് നാലായിരം മീറ്റര്‍ റണ്‍വേ അനിവാര്യമാണ്. 4000 മീറ്റര്‍ റണ്‍വേയോടു കൂടിയ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും അഴീക്കല്‍ തുറമുഖവും യാഥാര്‍ത്ഥ്യമാകുന്നതോടെ മലബാര്‍ മിനി ദുബൈ ആയി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ വിമാനത്താവളം കൈത്തറിയുടെ വികസനത്തിനും ടൂറിസം വികസനത്തിനും വഴിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയിട്ടും ഇതുമായി ബന്ധപ്പെട്ട റോഡുകളുടെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് പദ്ധതിക്ക് മങ്ങലേല്‍പ്പിക്കും. കണ്ണൂര്‍-മട്ടന്നൂര്‍ സംസ്ഥാനപാത ദേശീയപാതയായി ഉയര്‍ത്താനാവശ്യമായ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുമ്പേ അനുവദിച്ചിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയും ഇന്നുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവള പ്രദേശം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി നേരിട്ട് കണ്ട് വിലയിരുത്തുകയും വിവരങ്ങള്‍ ബന്ധപ്പെട്ട ഉഗ്യോഗസ്ഥരുമായി ചോദിച്ചറിയുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, വൈസ് പ്രസിഡണ്ട് വി.വി.ചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്നാകരന്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, സി.വി.വിജയന് മാസ്റ്റര്‍, എം.വി.ശശിധരന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: