കോട്ടയം: ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ശ്രീഭദ്രകാളിക്ഷേത്രത്തിലെ പുനരുദ്ധാരണ അഷ്ടബന്ധകലശം 7 മുതല്‍ 14 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. ഒന്നാംഘട്ടം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി 50ലക്ഷം രൂപ ചെലവിട്ടു. അഷ്ടബന്ധകലശത്തിന് ക്ഷേത്രം തന്ത്രി കടിയക്കോല്‍മന കൃഷ്ണന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.7ന് വൈകിട്ട് 5ന് നടക്കുന്ന ആചാര്യവരണത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. രാത്രി 7ന് മതപ്രഭാഷണവും ഭക്തിഗാനസുധയും. 8ന് വൈകിട്ട് 6.30ന് അങ്കുരപൂജ, സ്ഥലശുദ്ധി, അത്താഴപൂജ എന്നീ ചടങ്ങുകള്‍. രാത്രി 8ന് വയലിന് സോളോ, 9ന് വൈകിട്ട് 6ന് കേരളാക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസിന്റെ പ്രഭാഷണവും 7ന് സോപാനസംഗീതവും. 10ന് രാവിലെ സര്‍പ്പപ്രതിഷ്ഠ, രാത്രി 7ന് നാദാര്‍ച്ചന. 11ന് വൈകിട്ട് 6ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ക്ഷേത്രം രക്ഷാധികാരി ദാമോദരന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണ് ഉദ്ഘാടനം ചെയ്യും. സുരേഷ് കുറുപ്പ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കളക്ടര്‍ യു.വി.ജോസ് സന്ദേശം നല്‍കും. രാത്രി 7.30ന് ഭക്തിഗാനമേള, 12ന് വൈകിട്ട് 6ന് ഭജന്‍സ്, 13ന് രാവിലെ 9 മുതല്‍ സൗന്ദര്യലഹരി പാരായണം, രാത്രി 7ന് പിന്നല് തിരുവാതിര. 11നാണ് അഷ്ടബന്ധ സ്ഥാപനവും ബ്രഹ്മകലശാഭിഷേകവും നടക്കുന്നത്. രാവിലെ 7.50നും 8.45നും മദ്ധ്യേനടക്കുന്ന ഈ ചടങ്ങ് ദര്‍ശന പ്രാധാന്യമുള്ളതാണ്. ശാസ്താവിന്റെ പ്രതിഷ്ഠ 11നും 11.56നും മദ്ധ്യേയുള്ല മുഹൂര്‍ത്തത്തിലാണ്. രാത്രി 7ന് നടക്കുന്ന ശാസ്താംപാട്ടും തുടര്‍ന്ന് നാമഘോഷഹരി എന്നിവയാണ് പ്രധാന പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: