എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തില്‍ അധികാരത്തിലെത്തിയ സിപിഎം ഘടകകക്ഷിയായ സിപിഐയെ വെട്ടിനിരത്തി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റികള്‍ വീതം വച്ചു.
പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ ടി.എസ്. കൃഷ്ണകുമാറിന് വോട്ട് ചെയ്യാതെ മാറിനിന്നതാണ് സ്റ്റാന്റിംഗ് കമ്മറ്റികളില്‍ വെട്ടിനിരത്തലുകള്‍ ഉണ്ടായതെന്നും നേതാക്കള്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്തിലെ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായി വാഴക്കാല വാര്‍ഡംഗം കെ.ആര്. അജേഷ്, ക്ഷേമകാര്യകമ്മറ്റിയില് മുട്ടപ്പള്ളിയില്‍ സ്വതന്ത്ര അംഗമായി വിജയിച്ചുവന്ന കുഞ്ഞമ്മ ടീച്ചര്‍, വിദ്യാഭ്യാസ ആരോഗ്യ കമ്മറ്റിയില്‍ ഉമ്മികുപ്പ വാര്‍ഡംഗം സോജന് സ്കറിയ എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ധനകാര്യമുള്‍പ്പെടെയുള്ള ചില സ്റ്റാന്റിംഗ് കമ്മറ്റികള്‍ വൈസ് പ്രസിഡന്റ് ഗിരിജമോള്‍ കൈകാര്യം ചെയ്യും.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഘടകകക്ഷി ധാരണയനുസരിച്ച് മുട്ടപ്പള്ളിയില്‍ സിപിഐ അംഗമാണ് വിജയിക്കേണ്ടിയിരുന്നത്. എന്നാല്‍ സിപിഎമ്മിന്റെ ഒത്താശയോടെ റിബല്‍ സ്വതന്ത്രസ്ഥാനാര്ത്ഥിയായിവന്ന കുഞ്ഞമ്മ ടീച്ചര്‍ വിജയിച്ചതാണ് സിപിഐയെ പ്രകോപിപ്പിച്ചത്.
വാര്‍ഡ്, ജില്ല അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിപിഐ പരസ്യമായി രംഗത്തെത്തിയതിനു തൊട്ടുപിന്നാലെയാണ് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സിപിഐ മാറി നിന്നത്. ഇതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്.
എന്നാല്‍ ഭരിക്കാന്‍ ഒറ്റക്ക് ഭൂരിപക്ഷമുള്ള സിപിഎം ഘടകകക്ഷിയായ സിപിഐയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
എരുമേലിയില്‍ സിപിഎം-സിപിഐ തര്‍ക്കം പരിഹാരമില്ലാതെ നീളാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: