കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ സ്വന്തം കാര്‍ഷിക വിപണികള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന് പറഞ്ഞു. പ്രാദേശിക കാര്‍ഷിക വിപണികളുടെ സംസ്ഥാനതല സമിതിയായ ഹരിതമൈത്രി പ്രതിനിധികളുമായി കൃഷിവകുപ്പ് മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഈ ഉറപ്പ് നല്‍കിയത്.
ലേല വിപണികള്‍ ശക്തിപ്പെടുത്തുന്നതിനും അനുബന്ധമായി പ്രതിദിന വില്‍പ്പനകേന്ദ്രങ്ങളും ആരംഭിക്കും. കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ചുള്ള കര്‍ഷകരുടെ സ്വന്തം വിപണികളുടെ വളര്‍ച്ച മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനു നേതൃത്വം നല്കുന്ന ഹരിതമൈത്രിയെയും ഡോ. എന്‍. ജയരാജ് എംഎല്‍എയെയും അദ്ദേഹം അഭിനന്ദിച്ചു.
ഹരിതമൈത്രിയുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് വിശദമായ പ്രോജക്ടുകള്‍ തയാറാക്കുന്നതിന് വേണ്ടുന്ന യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കും. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഹരിതമൈത്രി രക്ഷാധികാരി ഡോ. എന്‍. ജയരാജ് എംഎല്‍എ, ചെയര്മാന് ജോണി മാത്യു പൊട്ടംകുളം, ഗ്രീന്‍ ഷോര്‍ ചെയര്മാന് ജോളി മടുക്കക്കുഴി, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. വിജയകുമാര്‍ കളത്തില്‍കരോട്ട്, ചിറക്കടവ് കാര്‍ഷിക വിപണി സെക്രട്ടറി ജോര്‍ജ് ജോസഫ് മൊണാലിസ, സോജി കുരീക്കാട്ടുകുന്നേല്‍, കൃഷിവകുപ്പ് ഡയറക്ടര്‍ ആര്. അജിത്കുമാര്‍, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ഡയറക്ടര്‍ ഡോ. കെ. പ്രതാപന്, കോട്ടയം കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ സി. ഗീത, ജില്ലയിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡോ. എന്‍. ജയരാജ് എംഎല്‍എ ചെയര്‍മാനും സി. ഗീത കണ്‍വീനറുമായുള്ള സമിതിയെ മന്ത്രി നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: