കോഴിക്കോട്: അന്‍പത്തിയൊന്‍പതാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യദിനം നിലവിലെ ചാമ്പ്യന്മാരായ എറണാകുളം ജില്ല കുതിപ്പ് തുടങ്ങി. കഴിഞ്ഞ വര്‍ഷങ്ങൡ ആദ്യ ദിവസം മുന്നിട്ടുനിന്നിരുന്ന പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എറണാകുളം ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ആറ് സ്വര്‍ണ്ണവും 7 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 54 പോയിന്റ് നേടിയ എറണാകുളത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 39 പോയിന്റുകളാണുള്ളത്. നാല് വീതം സ്വര്‍ണ്ണവും വെങ്കലവും അഞ്ച് വെള്ളിയുമാണ് പാലക്കാടിന്റെ സമ്പാദ്യം. നാല് സ്വര്‍ണ്ണവും രണ്ട് വെള്ളിയുമടക്കം 26 പോയിന്റുമായി ആതിഥേയ ജില്ലയായ കോഴിക്കോട് മൂന്നാം സ്ഥാനത്ത്.
സ്കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ് ഒന്നാം സ്ഥാനത്താണ് നാല് സ്വര്‍ണ്ണവും രണ്ട് വീതം വെള്ളിയും വെങ്കലവുമടക്കം 28 പോയിന്റ്. രണ്ടാം സ്ഥാനത്ത് പാലക്കാട് ജില്ലയിലെ പറളി എച്ച്എസ്എസ്. രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം 15 പോയിന്റ്. ഒരു സ്വര്‍ണ്ണവും മൂന്ന് വെള്ളിയുമടക്കം 14 പോയിന്റുമായി പാലക്കാട് ജില്ലയിലെ കല്ലടി സ്കൂള്‍ മൂന്നാം സ്ഥാനത്ത്. ഉഷ സ്കൂളിന്റെ കരുത്തില്‍ ട്രാക്കിലിറങ്ങിയ പൂവമ്പായി എഎംഎച്ച്എസ്എസ് രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയുമടക്കം 13 പോയിന്റുമായി നാലാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍ സ്കൂളായ കോതമംഗലം സെന്റ് ജോര്‍ജ് നാല് വെള്ളിയുടെ മാത്രം കരുത്തില്‍ 12 പോയിന്റുമായി അഞ്ചാമതാണ്.
മീറ്റിന്റെ ആദ്യദിനത്തില്‍ ആറ് പുതിയ റെക്കോര്‍ഡുകളാണ് പിറവിയെടുത്തത്. രണ്ട് ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനങ്ങള്‍ക്കും ഒളിമ്പ്യന്‍ റഹ്മാന് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് സാക്ഷ്യം വഹിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മാര്‍ബേസിലിന്റെ ബിബിന്‍ ജോര്‍ജ്, സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഉഷ സ്കൂളിന്റെ ജിസ്ന മാത്യു, ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മാര്‍ബേസിലിന്റെ അനുമോള്തമ്പി, ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ മാര്‍ബേസിലിന്റെ തന്നെ എം.കെ. ശ്രീനാഥ്, 3000 മീറ്ററില്‍ പറളിയുടെ അജിത്ത് പി.എന്‍, സബ്ജൂനിയര് പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ചെര്‍പ്പുളശ്ശേരി ജിഎച്ച്എസ്എസിലെ സി. ചിത്ര എന്നിവരാണ് ഇന്നലെ പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇതില്‍ ജിസ്നയും അനുമോള്‍ തമ്പിയും നിലവിലെ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനവുമായാണ് പൊന്നണിഞ്ഞത്.
ലോങ്ജമ്പില്‍ റെക്കോര്‍ഡ് സ്വര്‍ണ്ണം നേടിയ എം.കെ. ശ്രീനാഥ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററിലും സ്വര്‍ണ്ണം നേടി ഇരട്ട സ്വര്‍ണ്ണത്തിന് അവകാശിയായി. മീറ്റിന്റെ രണ്ടാം ദിവസമായ ഇന്ന് 22 ഫൈനലുകള്‍ അരങ്ങേറും. ട്രാക്കിനെ തീപിടിപ്പിക്കുന്ന 100 മീറ്റര്‍ ഫൈനലുകളും ഇന്ന് നടക്കും. മേളയുടെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. മന്തി പി.കെ. അബ്ദുറബ്ബ് അധ്യക്ഷനായിരുന്നു. മന്ത്രിമാരായ എം.കെ. മുനീയര് കായികതാരങ്ങളായ പി.ടി ഉഷ, അഞ്ജു ബേബി ജോര്‍ജ്, അനില്‍കുമാര്‍, മേഴ്സികുട്ടന്, ടിന്റു ലൂക്ക എന്നിവര്‍ സംബന്ധിച്ചു. ജിസ്ന മാത്യു ദീപശിഖ തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: