കോഴിക്കോട്: അന്‍പത്തിയൊന്‍പതാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിലെ ആദ്യസ്വര്‍ണ്ണം എറണാകുളത്തിന്. രാവിലെ 7ന് നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിന്റെ ബിബിന്‍ ജോര്‍ജാണ് ആദ്യ പൊന്നണിഞ്ഞത്. അവസാന ലാപ്പില്‍ ഉജ്ജ്വലമായി സ്പ്രിന്റ് ചെയ്ത ബിബിന്‍ എതിരാളികളെ ഏറെ വ്യത്യാസത്തില്‍ പിന്തള്ളിയാണ് ഫിനിഷ് ലൈന്‍ കടന്നത്. 5000 മീറ്ററിന് പുറമെ 800, 1500 മീറ്ററുകളിലും ബിബിന്‍ മത്സരിക്കുന്നുണ്ട്.
ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസിലെ െഷറിന്‍ ജോസ് വെള്ളിയും പറളി എച്ച്എസ്എസിലെ സഞ്ജയ് പി.എം. വെങ്കലവും സ്വന്തമാക്കി.1500, 800 മീറ്ററുകളിലും ബിബിന്‍ മത്സരമുണ്ട്. എറണാകുളം ജില്ലാ മീറ്റിലും 3000 മീറ്ററില്‍ ബിബിന്‍ മീറ്റ് റെക്കോഡിട്ടിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ട്രിപ്പിള്‍ സ്വര്‍ണമാണ് ഇത്തവയും മാര്‍ബേസില്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ബിബിന്റെ ലക്ഷ്യം.
സീനിയര്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടിയെങ്കിലും ബിബിന്റെ പേരില്‍ ഇതേ ഇനത്തില്‍ ജൂനിയര്‍ വിഭാഗത്തിലുണ്ടായിരുന്ന റെക്കോഡ് ഇന്നലെ തകര്‍ക്കപ്പെട്ടു. പാലക്കാട് പറളി എച്ച്എസ്.എസിലെ അജിത് പി.എന്‍ ആണ് തിരുത്തിയത്.
കഴിഞ്ഞ ആറു വര്‍ഷമായി ട്രാക്കില്‍ രംഗത്തുള്ള ബിബിന്‍ തൊടുപുഴ മാപ്പിളശേരി ജോര്‍ജ്ജിന്റെയും റജീനയുടെയും മകനാണ്. അഞ്ചാം ക്ലാസിലായിരുന്നു മാര്‍ബേസില്‍ സ്കൂളില്‍ ചേര്‍ന്നത്. കഴിഞ്ഞ ദേശീയ സ്കൂള്‍ മീറ്റില്‍ 3000 മീറ്ററില്‍ സ്വര്‍ണവും 1500 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: