കോഴിക്കോട്: അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് താരങ്ങള്‍ക്ക് മത്സരിക്കാന്‍ കഴിഞ്ഞില്ല. താമസസ്ഥലത്തുനിന്ന് ഗ്രൗണ്ടിലേക്കെത്താന്‍ കൃത്യസമയത്ത് വാഹന സൗകര്യം ലഭിക്കാതിരുന്നതോടെ കൊല്ലം ജില്ലയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ക്കാണ് ഇന്നലെ രാവിലെ നടന്ന ആദ്യ ഇനമായ സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മത്സരിക്കാന്‍ കഴിയാതിരുന്നത്.
തുടര്‍ന്ന് ഇവര്‍ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൊല്ലം നിരവില്‍ എസ്എന്‍ഡിപി വൈ എച്ച്എസ്എസ്എസിലെ പി. അനൂപിനും എപിപിഎം എച്ച്എസ്എസ് ആവണീശ്വരത്തെ ഷഹനാസിനുമാണ് ഈ ദുര്യോഗമുണ്ടായത്. രാവിലെ 5 മണിക്ക് തന്നെ തയ്യാറായി ഗ്രൗണ്ടില്‍ പോകാന്‍ കാത്ത് നിന്നെങ്കിലും ഒരു വാഹനം പോലും വന്നില്ലെന്നും ഇവര്‍ പറയുന്നു.
തുടര്‍ന്ന് ഓട്ടോ പിടിച്ച് ഗ്രൗണ്ടിലെത്തിയെങ്കിലും മത്സരം തുടങ്ങിയിരുന്നു. ഇതേക്കുറിച്ച് പരതി നല്‍കിയെങ്കിലും ഒന്നും ചെയ്യാനാകില്ലെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. അതേസമയം 5.45നും 6.15നും ഇവിടേക്ക് വണ്ടി അയച്ചിരുന്നെന്നും ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും പങ്കെടുക്കാന്‍ കഴിയാതിരുന്നത് അവരുടെ വീഴ്ച കൊണ്ടാണെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: