കോഴിക്കോട്: സബ്ജൂനിയര് ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ സ്വര്‍ണ്ണം നേടിയ ജിനോ ബാസ്റ്റിയന്‍ കായിക പാരമ്പര്യം കിട്ടിയത് സ്വന്തം മാതാപിതാക്കളില്‍ നിന്ന്. അച്ഛനും അമ്മയും കായികതാരങ്ങള്‍. സഹോദരനും കായികതാരം. അപ്പോള്‍ ജിനോ അങ്ങനെയായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. മുന്‍ ഹൈജമ്പ് താരം ജോര്‍ജ് ഷിന്‍ഡോ-ദേശീയ വോളിബോള്‍ താരമായ സിനി ഷിന്‍ഡോ ദമ്പതികളുടെ മകനാണ് ജിനോ.
കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ വി‘ാഗം ആണ്‍കുട്ടികളുടെ ഹൈജമ്പിലാണ് ജിനോ ബാസ്റ്റ്യന്‍ 1.62 മീറ്റര്‍ ചാടി പൊന്നണിഞ്ഞത്. തന്റെ രണ്ടാം ശ്രമത്തിലാണ് ജിനോ ഇത്രയും ഉയരം മറികടന്നത്. എറണാകുളം ജില്ലയിലെ വരാപ്പുഴ ഹോളി ഇന്‍ഫന്റ് ബോയ്സ് എച്ച്എസില എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ജിനോ. ആദ്യമായി മീറ്റിനെത്തുന്ന ജിനോ കന്നി ചാമ്പ്യന്‍ഷിപ്പില്‍ തന്നെ സ്വര്‍ണം നേടി. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മാത്രമാണ് ജിനോ പരിശീലനം ആരംഭിച്ചത്. പരിശീനലത്തിന് പ്രചോദനമായതാവട്ടെ സഹോദരന് ജിയോ ജോസും.
കഴിഞ്ഞ മാസം റാഞ്ചിയില്‍ നടന്ന 31-ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയ താരമാണ് ജിയോ ജോസ്. കഴിഞ്ഞ ദേശീയ ഗെയിംസില്‍ അഞ്ചാമതായിരുന്നു ജിനോ. സീനിയര്‍ വിഭഗം ആണ്‍കുട്ടികളുടെ ഹൈജംപില്‍ ജിയോ നാളെ മത്സരിക്കുന്നുണ്ട്. ജിനോയുടെ പരിശീലനം കണ്ടിട്ടാണ് ജിനോയും ഹൈജംപ് പരിശീലനം ആരം‘ിച്ചത്. സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ഹരിശ്രീ കുറിച്ചപ്പോള്‍ തന്നെ അത് ഫലവത്താവുകയും ചെയ്തു. ജൂനിയര്‍ നാഷണല്‍ മീറ്റിലും സൗത്ത് സോണ്‍ മീറ്റിലും ജിനോ മെഡല്‍ നേടിയിരുന്നു.
സംസ്ഥാന തലത്തില്‍ മികച്ച് കായികതാരമായിരുന്നു ഇരുവരുടെയും അച്ഛന്. അന്നത്തെ അസൗകര്യങ്ങളുടെ കുറവാണ് ഇന്ന് അദ്ദേഹത്തിന് തന്റെ മക്കളെ കായിക താരങ്ങളായി വളര്‍ത്താന്‍ പ്രചോദനമായത്. മുന്‍ വോളിബോള്താരമായ അമ്മ സിനി ഷിന്‍ഡോ റയില്‍വേസ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. എറണാകുളം നവദര്‍ശന അത്ലറ്റിക് അക്കാദമിയിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. മനോജ് ടി. തോമസാണ് പരിശീലകന്. തിരുവനന്തപുരം ജി.വി.— രാജ സ്കൂളിലെ സി.എ. അബിജിത്ത് 1.60 മീറ്റര്‍ ചാടി വെള്ളിയും വണ്ണപ്പുറം എസ്എന്‍എം എച്ച്എസിലെ ഹരികൃഷ്ണന്. വി.എ 1.60 മീറ്റര്‍ ചാടി വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: