ജയ്പൂർ: രാജസ്ഥാനിൽ വാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 സ്ത്രീകൾ ഉൾപ്പടെ 18 തൊഴിലാളികൾ മരിച്ചു. പ്രതാപ്ഗഡ് ജില്ലയിലെ ധോലപാനി മേഖലയിലാണ് അപകടം. അമിതഭാരവുമായി പോയ പിക്അപ് വാൻ, നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ജോലി കഴിഞ്ഞു ഗ്രാമത്തിലേക്കു മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. 14 പേർ സംഭവ സ്ഥലത്തും മറ്റുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉദയ്പൂർ, പ്രതാപ്ഗഢ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ അപകടത്തിൽ മരിച്ചവർക്ക് 50,000 രൂപ അടിയന്തര സഹായമായി അനുവദിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 25,000 രൂപയും അല്ലാത്തവർക്ക് 2,500 രൂപയും അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: