ബെംഗളൂരു: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ജോയ്സ് അറസ്റ്റില്‍. നേരത്തെ അറസ്റ്റിലായി ജോഷിയുടെ മകനാണ് ജോയ്സ്. പ്രത്യേക അന്വേഷണസംഘം ബെംഗളൂരുവില്‍നിന്നാണ് ജോയ്സിനെ അറസ്റ്റ് ചെയ്തത്.
അന്യസംസ്ഥാനങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ വാണിഭത്തിന് എത്തിക്കുന്നതില്‍ ജോയ്സിനും പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്കി പീഡനത്തിന് ഇരയാക്കുന്ന അച്ചായന് എന്ന ജോഷിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു.
ഇതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെണ്‍വാണിഭത്തിന് സഹായിയായി പ്രവര്‍ത്തിച്ച മകന് ജോയ്സിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ജോഷിയുടെ സഹായി അരുണ്‍ എന്നയാളെയും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം ജോയ്സിന്റെ അറസ്റ്റ്് പെണ്‍വാണിഭക്കേസില്‍ പുതിയ വഴിതിരിവായേക്കും. അന്യ സംസ്ഥാനത്ത് നിന്ന് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത് ജോയ്സ് ആണെന്ന് വ്യക്തമായിട്ടുണ്ട്. ജോയ്സ് എത്തിച്ച പെണ്‍കുട്ടികളില്‍ പലരും പ്രായപൂര്ത്തിയാകാത്തവാരണെന്ന് കണ്ടെത്തിയിരുന്നു.
നേരത്തെ പിടിയിലായെങ്കിലും പൊലീസിലെ ചിലരുടെ സഹായത്തോടെ ജോയ്സ് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ജോഷി പിടിയിലായതോടെ ജോയ്സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ജോയ്സിന് നിര്‍ണ്ണായക പങ്കുണ്ട്. ജോയ്സ് പിടിയിലായതോടെ ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിന് ദേശീയ പ്രാധാന്യം കൈവന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: