ജക്കാര്‍ത്ത : ഇന്‍ഡോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്ത വടക്കന്‍ നഗരത്തല്‍ ലെവല്‍ക്രോസില്‍ മിനിബസും ട്രെയിനും കൂട്ടിയിടിച്ച് 16 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ജക്കാര്‍ത്ത പോലീസ് വക്താവ് മുഹമ്മദ് ഇഖ്ബാല്‍ അറിയിച്ചു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയായിരുന്നു അപകടം.
ജക്കാര്‍ത്തയുടെ വടക്കന്‍ നഗരത്തിലുള്ള റെയില്‍വേ ക്രോസ് കടക്കാന്‍ മിനി ബസ് ശ്രമിക്കവേയാണ് അപകടമുണ്ടായത്. 24 പേരാണ് ബസില്‍ സഞ്ചരിച്ചിരുന്നത്. റെയില്‍വേ ക്രോസ് വാതിലുകള്‍ പാതി അടഞ്ഞു കിടക്കുയായിരുനെന്നും, ബസ് വേഗതയില്‍ ലെവല്‍ക്രോസ് കടക്കാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷി ചെയ്റുന്നിസ അറിയിച്ചു.
ബസ് ഡ്രൈവറും തല്‍ക്ഷണം മരിച്ചു. എന്നാല്‍ ട്രെയിന്‍ യാത്രക്കാരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. റോഡുകളും നടപ്പാതകകളുടേയും സ്ഥലപരിമിതിയും കാര്യക്ഷമമായി കൈകാര്യം ചെയ്യത്തതുമൂലവും ഇന്‍ഡോനേഷ്യയില്‍ അപകടങ്ങള്‍ നിത്യ സംഭവങ്ങളാണ്. അതേസമയം അപകടം സംബന്ധിച്ച് മന്ത്രാലയത്തിന്റേയും ദേശായ ഗതാഗത സുരക്ഷ സമിതിയുടേയും വിദഗ്ധ സംഘം അന്വേഷണം നടത്തുന്നതാണെന്ന് ഔദ്യോഗിക വക്താവ് ജെ. എ. ബരത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: