ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വം ഡിസിസി പ്രസിഡന്റിനും കെ.സി.വേണുഗോപാല്‍ എംപിക്കുമെന്ന് എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ തല്‍സ്ഥാനം രാജിവച്ച് മാതൃക കാട്ടണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകളും വ്യാപകമായി പ്രചരിക്കപ്പെട്ടുകഴിഞ്ഞു.
ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയില്‍ മൃഗീയ ആധിപത്യമുള്ള ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം എ ഗ്രൂപ്പിനെ വെട്ടിനിരത്തുകയായിരുന്നു. ആലപ്പുഴ നഗരസഭയില്‍ എ ഗ്രൂപ്പുകാരനായ ഒരാള്‍ക്കുപോലും സീറ്റു നല്‍കിയില്ല. എംപിക്കും ഡിസിസി പ്രസിഡന്റിനും താത്പര്യമുള്ളവര്‍ക്കു മാത്രമാണ് സീറ്റു നല്‍കിയതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാന്‍ എല്ലാവിധ സാദ്ധ്യതകളും ഉണ്ടായിരുന്നിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഡിസിസി നേതൃത്വം ദയനീയമായി പരാജയപ്പെട്ടതാണ് ഇടതുപക്ഷത്തിന് തുണയായതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്ഥാപനങ്ങളിലും അതു തന്നെയായിരുന്നു അവസ്ഥ.
ചില തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായതും താമരക്കുളം ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഒരംഗത്തെ പോലും ജയിപ്പിക്കാന്‍ കഴിയാതിരുന്നതിന്റെയും ഉത്തരവാദിത്വം എംപിക്കും ഷുക്കൂറിനുമാണെന്നാണ് എ ഗ്രൂപ്പ് പറയുന്നത്.
എസ്എന്‍ഡിപിയെ അധിക്ഷേപിക്കാന്‍ മത്സരിച്ച ഡിസിസി നേതൃത്വം മറ്റു ചില മത വര്‍ഗ്ഗീയ സംഘടനകളെ താലോലിച്ചതും തിരിച്ചടിയായി തെരഞ്ഞെടുപ്പിനുശേഷം ആലപ്പുഴ, ചേര്‍ത്തല, ചെങ്ങന്നൂര്‍ നഗരസഭകളില്‍ ഒരു പ്രത്യേക മത വിഭാഗത്തിന് ചെയര്മാന് സ്ഥാനങ്ങള്‍ തീറെഴുതി നല്‍കിയതിനെതിരെയും കോണ്‍ഗ്രസില്‍ വിമര്‍ശനമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: