ചെന്നൈ : ചെന്നൈ പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ നൂറോളം സൈനികര്‍ കാത്തിരുന്നത് 10 മണിക്കൂര്‍. രക്ഷാ പ്രവര്‍ത്തനത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്കാന് തദ്ദേശ സ്ഥാപനങ്ങളും മറ്റും സമയമെടുത്തതാണ് മണിക്കുറുകളോളം ഇവര്‍ക്ക് കാത്തിരിക്കേണ്ടി വന്നത്.
രക്ഷാ പ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ ഉള്‍പ്പടെ എല്ലാ തയ്യാറെടുപ്പുകളോടെയാണ് സൈനികര്‍ എത്തിയതെങ്കിലും എവിടെ നിന്നും ആരംഭിക്കണമെന്ന് അറിയില്ലായിരുന്നു. ശനിയാഴ്ച 6.30ന് ചെന്നൈയില്‍ എത്തിയ ഇവര്‍ക്ക് തമിഴ്നാടു സര്‍ക്കാരില്‍ നിന്നും പ്രാദേശിക ഭരണകൂടത്തില്‍ നിന്നും രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനുള്ള ഉത്തരവായത് ഉച്ചയ്ക്ക് ഒന്നരയോടെയാണ്. നിര്‍ദ്ദേശം ലഭിക്കുന്നതുവരെ തിരുവാണ്മിയൂരില് കാത്തിരിക്കാനായിരുന്നു സൈനികരെ അറിയിച്ചിരുന്നത്. മൂന്നരയോടെയാണ് പ്രളയ ബാധിത പ്രദേശമായ പള്ളികരണയില്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ലഫ്റ്റനന്റ് കേണല്‍ രാജേന്ദ്ര സിങ് കുറ്റപ്പെടുത്തി.
ചെന്നൈയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജയലളിതാ സര്‍ക്കാരിനെതിരെ ഇത്തരത്തില്‍ ഒട്ടനവധി വിമര്‍ശനങ്ങളാണ് ഉയരുന്നുണ്ട്. അതേസമയം കരസേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വൈകിയില്ലെന്ന് ചെന്നൈ മുനിസിപ്പല്‍ കോര്പ്പറേഷന് അസിസ്റ്റന്റ് കമ്മീഷണര്‍ ഇളങ്കോവന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: