കണ്ണൂര്‍: അനധികൃത മത്സ്യബന്ധന ബോട്ടുകള്‍ ജില്ലയുടെ തീരമേഖലകളില്‍ വ്യാപകമാകുന്നു. പിടികൂടിയാല്‍ കര്‍ശന നടപടിക്ക് ഫിഷറീസ് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൂരപരിധി ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തിയ ചില ബോട്ടുകള്‍ ഇതിനകം ഫിഷറീസ് വകുപ്പും തീരദേശ പോലീസും ചേര്‍ന്ന് പിടിച്ചെടുത്തിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലും അനധികൃത ബോട്ടുകള്‍ കടലിലിറങ്ങുന്നുണ്ട്. അതിര്‍ത്തി ലംഘിച്ചാണ് മീന്‍പിടുത്തം നടത്തുന്നത്. മീന്‍പിടിത്ത ബോട്ടുകള്‍ക്ക് ഏകീകൃത നിറം നല്കാന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും ചിലര്‍ ഇതു ലംഘിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഫിഷറീസ് വകുപ്പ് തീരുമാനിച്ചു. തീരസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേരളതീരത്ത് പ്രവര്‍ത്തിക്കുന്നതും ഫിഷറീസ് വകുപ്പില്‍ റജിസ്റ്റര്‍ ചെയ്തതുമായ മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് കളര്‍ കോഡിങ് സംവിധാനം നടപ്പാക്കിയത്. ഇതുപ്രകാരം ബോട്ടിന്റെ വീല്‍ ഹൗസ് ഉള്‍പ്പെടുന്ന മുകള്‍ ‘ാഗത്ത് ഓറഞ്ച് നിറവും ഹള്‍ ഉള്‍പ്പെടെയുള്ള താഴെ ‘ാഗത്ത് കടുംനീലയും പൂശണം. മീന്‍പിടിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സംസ്ഥാനത്തെ ബോട്ടുകളെ ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയുന്നതിനാണ് പുതിയ പരിഷ്കാരം കൊണ്ടുവന്നത്. വിശാലമായ കടലില്‍ ഫലപ്രദമായ പട്രോളിങ് നടത്തുന്നതിനു ഇത് ഉപകാരപ്രദമാവുമെന്നാണ് തീരസംരംക്ഷണ സേനയുടെ അ‘ിപ്രായം. കോസ്റ്റ് ഗാര്‍ഡ്, നേവി തുടങ്ങിയ സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുമ്പോള്‍ അംഗീകൃത നിറം ഉണ്ടായിരിക്കണം. അല്ലാത്ത ബോട്ടുകള്‍ പിടിച്ചെടുക്കും. കളര്‍ കോഡിങ് പാലിക്കുന്ന ബോട്ടുകള്‍ക്കേ ലൈസന്‍സ് പുതുക്കി നല്‍കുകയും രജിസ്ട്രേഷന് അനുവദിക്കുകയും ചെയ്യൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: