പയ്യന്നൂര്‍: രാമന്തളി-മാടായി പഞ്ചായത്തുകളെ കൂട്ടിയിണക്കുന്ന നിര്‍ദിഷ്ട മൂലക്കീല്‍ കടവ് പാലത്തിന്റെ നിര്‍മാണം അനിശ്ചിതമായി നീളുന്നു. 2008 ല്‍ അനുമതി ലഭിച്ച പാലത്തിന് 2009 ജൂലായ് 14ന് ‘ഭരണാനുമതി ലഭിച്ചിരുന്നു. മാടായി പഞ്ചായത്തിലെ ചെമ്പല്ലിക്കുണ്ട്, വെങ്ങര, ചെമ്പനാല്‍, വെള്ളച്ചാല്‍, മൂലക്കീല്‍ എന്നി പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും രാമന്തളി പഞ്ചായത്തിലെ ഏഴിമല പുനരധിവാസകോളനി, കുന്നരു, കരമുട്ടം എന്നിവിടങ്ങളിലുള്ളവര്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് പാലം.
നിലവിലെ രൂപരേഖ മാറ്റി പുതിയ രൂപരേഖ തയ്യാറാക്കിയതിനു ശേഷമേ ഭരണാനുമതി ലഭിക്കുകയുള്ളൂവെന്നതാണ് നിലവില്‍ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. രൂപരേഖ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ പൊതുമരാമത്ത് വകുപ്പിനു കത്ത് നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രൂപരേഖ പുതുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഭരണാനുമതി നല്കി പാലം നിര്‍മാണമാരംഭിക്കാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2008 ജൂണ്‍ ആറിനാണ് പൊതുമരാമത്ത് വകുപ്പ് 510 ലക്ഷം രൂപയുടെ എസ്്റ്റിമേറ്റ് സര്‍ക്കാരിനു സമര്‍പ്പിച്ചത്. മന്ത്രിസ ഇത് അംഗീകരിക്കുകയും 2009-2010ലെ ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്തു. 2009 ജൂലൈ 14ന് ഭരണാനുമതി ലഭിച്ചു. തുടര്‍ന്ന് വിശദമായ സര്‍വേ, ബോറിങ്, അലൈന്മെന്റ് അംഗീകരിക്കല്‍, മണ്ണ് പരിശോധന, രൂപരേഖ തയ്യാറാക്കല്‍ എന്നിവ പൂര്‍ത്തിയാക്കി. 2010ല്‍ 10 കോടി 50 ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സര്‍ക്കാര്‍ തയ്യാറാക്കി. ഇതിനിടയിലാണ് നാവിക അക്കാദമിയുമായി ബന്ധപ്പെട്ട പാലമെന്ന നിലയില്‍ ഉയരം കൂട്ടിയുള്ള രൂപരേഖ തയ്യാറാക്കണമെന്നാവശ്യപ്പെട്ട്
ഇന്‍ലാന്‍ഡ് നാവിഗേഷന്‍ അധികൃതര്‍ കത്ത് നല്‍കിയത്. സമീപ റോഡുകള്‍ക്കാവശ്യമായ സ്ഥലം ലഭിക്കാത്തതും പ്രവൃത്തി തുടങ്ങുന്നതിന് തടസ്സമായിരുന്നു. രാമന്തളി ‘ഭാഗത്ത് സ്ഥലം സജന്യമായി വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ടി വി രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് സ്ഥലം ലഭ്യമാക്കി. പാലത്തിന്റെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചപ്പോഴാണ് രൂപരേഖ മാറ്റണമെന്ന ആവശ്യമറിയിച്ചത്. മൂലക്കീല്‍കടവ് പാലത്തിന് ഭരണാനുമതി ലഭിച്ചതിനു ശേഷം പ്രാരംഭ‘പ്രവൃത്തി തുടങ്ങിയ പല പാലങ്ങളും അന്തിമഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: