ന്യൂദല്‍ഹി: നോബല്‍ സമ്മാന ജേതാവ് കൈലാസ് സത്യാര്ത്ഥിക്കെതിരായ സാമ്പത്തിക തിരിമറി കേസില്‍ ന്യൂദല്‍ഹി അഡീഷണല്‍ ജില്ലാ ജഡ്ജി കാമിനി ലാവു 14ന് വിധി പറയും. മുക്തി പ്രതിഷ്ഠാന്‍ ട്രസ്റ്റിലെ ട്രസ്റ്റിമാരാണ് സാമ്പത്തിക തിരിമറി ആരോപിച്ച് സത്യാര്‍ത്ഥിക്കും ഭാര്യ സുമേധയ്ക്കുമെതിരെ കോടതിയെ സമീപിച്ചത്. പ്രവൃത്തി പ്രധാനമാണ്, അതിന്മേല് ലഭിക്കുന്ന ബഹുമതിയും. എന്നാല്‍, അത് കേസുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് സത്യാര്‍ത്ഥിയുടെ വാദം തള്ളി കോടതി ചൂണ്ടിക്കാട്ടി.
തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ ചിലര്‍ മെനഞ്ഞെടുത്തതാണ് കേസ് എന്ന് സത്യാര്‍ത്ഥി കോടതിയില്‍ ആരോപിച്ചു. തന്റെ അക്കൗണ്ടുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുന്നതാണ്. ബന്ധുവ മുക്തി മോര്‍ച്ച നേതാവ് ഷിയോതാജ് സിങ്ങും സ്വാമി അഗ്നിവേശുമാണ് കേസിനു പിന്നില്‍. അഗ്നിവേശിന് ട്രസ്റ്റില്‍ താത്പര്യങ്ങളുണ്ടെന്നും സത്യാര്‍ത്ഥി ആരോപിച്ചു. ഈ വാദങ്ങള്‍ ഹര്‍ജിക്കാര്‍ തള്ളി. സത്യാര്‍ത്ഥി ശമ്പളമായോ മറ്റോ പണം കൈപ്പറ്റിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: