കൊച്ചി: പിറവം, കൂത്താട്ടുകുളം, കിഴകൊമ്പ് ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പിടികൂടി. പശ്ചിമബംഗാള്‍ സംസ്ഥാനക്കാരായ തൈദുള് ഷെയ്ഖ്(24), കാലു ഷെയ്ഖ്(40) എന്നിവരെയാണ് പട്രോളിംങ്ങിനിടെ കൂത്താട്ടുകുളം ഭാഗത്ത് നിന്ന് പിടികൂടിയത്. 250 ഗ്രാം ഉണങ്ങിയ കഞ്ചാവ് അനധികൃതമായി കടത്തികൊണ്ടുവരവെയാണ് പിടികൂടിയത്.
ട്രെയിന്‍ മാര്‍ഗ്ഗേന പശ്ചിമബംഗാളില്‍ നിന്നും കൊണ്ടുവന്ന് ചെറുപൊതികളാക്കി ഒരു പൊതിക്ക് 500 രൂപ നിരക്കില്‍ വില്‍പ്പന നടത്തുകയാണ് പതിവ്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍കോടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എസ്. ശശികുമാര്‍, പ്രിവന്റീവ് ഓഫീസര്‍ വി.എ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റ്റി.ഡി. ജോസ്, എന്‍.കെ. മണി, സാജന് പോള്‍, ജിനേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇതരസംസ്ഥാനക്കാരെ പിടികൂടിയത്.
മട്ടാഞ്ചേരി: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കുന്നതിനിടെ യുവാവിനെ ഹാര്‍ബര്‍ പോലീസ് അറസറ്റ് ചെയ്തു. ചിറ്റൂര്‍ പൂഴിത്തോട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മഹേഷ്(20)ആണ് പിടിയിലായത്. വാത്തുരുത്തിയിലെ ഇതര സംസ്ഥാനക്കാര്‍ക്ക് വില്‍ക്കുന്നതിനായി കൊണ്ട് വന്ന 35 പൊതി കഞ്ചാവപോലീസ് ഇയാളില്‍ നിന്ന് കണ്ടെടുത്തു. കഠാരി ബാഗിന് സമീപത്തെ എടിഎം കൗണ്ടറിന് സമീപത്ത് പോലീസിനെ കണ്ട് പതുങ്ങി നിന്ന പ്രതിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് വില്‍പ്പനക്കാരനാണെന്ന് മനസ്സിലായത്. ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ലഹരി വില്‍പ്പന നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഹാര്‍ബര്‍ എസ്ഐ ജോസഫ് സാജന്, എഎസ്ഐ രാമചന്ദ്രന്, സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: