കോട്ടയം: സീബ്രാലൈന്‍ ഗൗനിക്കാതെ പായുന്ന വാഹനങ്ങള്‍ക്കും, നടപ്പാതകള്‍ കയ്യേറി പാര്‍ക്കിംഗും കച്ചവടവും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. ഭൂരിഭാഗം റോഡുകളും പുനരുദ്ധരിക്കുമ്പോള്‍ കാല്‍നടക്കാരെ അവഗണിച്ചുള്ള മനുഷ്യാവകാശ ലംഘനം നടക്കുന്നു. ടൈല്‍ വിരിച്ച നടപ്പാതകളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ പോലും പാര്‍ക്ക് ചെയ്യുന്ന ദുരവസ്ഥയാണ്. സീബ്രാലൈനില്‍പ്പോലും കാല്‍നടക്കാര്‍ അപകട മരണത്തില്പ്പെടുന്നു. പൊതുമരാമത്ത് തദ്ദേശസ്ഥാപന വഴികള്‍ നവീകരിക്കുമ്പോള്‍ നടപ്പാത സംരക്ഷിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. സാമൂഹിക പ്രവര്‍ത്തകനായ വിനോദ് വെട്ടിക്കാടിന്റെ പരാതിയുടെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത്, ആഭ്യന്തര, തദ്ദേശ വകുപ്പ് സെക്രട്ടരിമാര്ക്കും, വവിധ ഏജന്‍സികള്‍ക്കും മനുഷ്യാവകാശ കമ്മീഷന് നോട്ടീസയച്ചു. സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധപതിയാന്‍ ചീഫ് സെക്രട്ടറിക്കും കമ്മീഷന് ഉത്തരവ് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: