കടുത്തുരുത്തി: കല്ലറയില്‍ നിന്നും നീണ്ടൂര്കൂടി ഏറ്റുമാനൂര്ക്കും, കല്ലറ നീണ്ടൂര്‍ മെഡിക്കല്‍ കോളേജിനും ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ യാത്രചെയ്യുന്ന റോഡുകളായ കൈതക്കനാല്‍ ഏറ്റുമാനൂര്‍ റോഡും കൈതക്കനാല്‍ മെഡിക്കല്‍ കോളേജ് റോഡും തകര്‍ന്ന നിലയില്‍.
തീരദേശജില്ലയായ ആലപ്പുഴയുമായും മലയോര മേഖലയായ ഇടുക്കി ജില്ലയുമായും ഏറ്റവും നീളംകുറഞ്ഞ റോഡാണ് കൈതക്കനാല്‍ ഏറ്റുമാനൂര്‍ റോഡ് എംജി യൂണിവേഴ്സിറ്റിയടക്കം തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, അതിരമ്പുഴ സെന്റ് മേരീസ് ചര്‍ച്ച്, കാരിത്താസ് ആശുപത്രി, മാതാ ആശുപത്രി, കിംസ് ആശുപത്രി, മെഡിക്കല്‍ കോളേജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് നിരവധിയായ യാത്രക്കാര്‍ കുണ്ടുംകുഴിയുമായ റോഡുകളിലൂടെ യാത്ര ചെയ്ത് അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു. വൈക്കം ഗവ. ആശുപത്രിയില്‍ നിന്നും ഇടയാഴം ഗവ.ആശുപത്രിയില്‍ നിന്നും ആലപ്പുഴ ജില്ലയിലെ മറ്റു വിവിധ ആശുപത്രികളില്‍ നിന്നും ഒട്ടനവധി ആംബുലന്‍സുകള്‍ ദിനംപ്രതി കടന്നുപോകുന്ന റോഡാണ് കൈതക്കനാല്‍ മെഡിക്കല്‍ കോളേജ് റോഡ് ഭാരതീയ ജനതാപാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പിന് മുമ്പായി പിഡബ്യൂഡി ഓഫീസുകളില്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പരാതി നല്കി. അതിന്റെ അടിസ്ഥാനത്തില്‍ കല്ലറ കുറവിലങ്ങാട് ഹൈവേയുടെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളായ എസ്ബിടി ജംഗ്ഷനിലെയും നീരൊഴുക്കല്‍ ജംഗ്ഷന് സമീപവും കല്ലറ മാര്‍ക്കറ്റ് ജംഗ്ഷനിലെയും കുഴികള്‍ സിമന്റ് കട്ടകള്‍ നിരത്തി. എങ്കിലും വീണ്ടും ഇവിടെ കുഴികളായി മാറുകയും അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവാകുന്നു. ഈ റോഡുകളുടെ പണികള്‍ അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്നും ബിജെപി എസ്സി മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: