തിരുവനന്തപുരം: പോലീസ് തലപ്പത്തെ അഴിച്ചുപണി സഭ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു.
സിപിഎമ്മിലെ പി. ശ്രീരാമകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. പോലീസ് സേനയെ ചട്ടുകമാക്കിമാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പോലീസും ഫയര്‍ഫോഴ്സും നാഥനില്ലാ കളരിയായെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന് പറഞ്ഞു. ജേക്കബ് തോമസ് മുമ്പും സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്നും വി.എസ് പറഞ്ഞു.
എന്നാല്‍, പോലീസില്‍ പ്രശ്നങ്ങളില്ലെന്നും സ്ഥലംമാറ്റത്തില്‍ ഐ.പി.എസുകാരുടെ സംശയം ന്യായമായ ശമ്പളം കിട്ടുമോ എന്നാണെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്കിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ന്യായമായ ശമ്പളം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കും.
സംസ്ഥാനത്ത് 29 കേഡര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഉമ്മന്‍ ചാണ്ടിയും കെ ബാബുവും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു രാവിലെ സഭയില്‍ പ്രതിപക്ഷ ബഹളം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: