കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളിലൊരാളായ സരിത എസ്.നായരുടെ മൊഴി രേഖപ്പെടുത്തുന്നത് അടുത്ത മാസം 15ലേക്ക് മാറ്റി. ഇന്ന് സരിത ഹാജരായെങ്കിലും ശാരീരികമായും മാനസികമായും മൊഴി നല്‍കാനുള്ള അവസ്ഥയിലല്ല താനെന്ന് സരിത ജസ്റ്റീസ് ശിവരാജന് കമ്മിഷനെ അറിയിക്കുകയായിരുന്നു. മൊഴി നല്കാന് കൂടുതല്‍ സമയം വേണമെന്നും സരിത കമ്മിഷനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കമ്മിഷന് സമയം അനുവദിച്ചത്.
അതേസമയം, നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ച കത്ത് ഹാജരാക്കാന്‍ സരിതയോട് സോളാര്‍ കമ്മിഷന് നിര്‍ദ്ദേശിച്ചു. മൊഴി നല്കാന് എത്തുമ്പോള്‍ കത്തും ഹാജരാക്കണം. കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും അന്ന് കോടതിയില്‍ ഹാജരാവാം. സരിതയുടെ വാദങ്ങളള്ക്കു മേല്‍ എതിര് വാദങ്ങള്‍ ഉണ്ടെങ്കില്‍ ബിജുവിന് കമ്മിഷനെ ബോധിപ്പിക്കാമെന്നും ജസ്റ്റീസ് ശിവരാജന് വ്യക്തമാക്കി. മൊഴിയെടുപ്പ് കഴിഞ്ഞ ശേഷം മതി സിനിമ അഭിനയമെന്നും കമ്മീഷന് സരിതയോട് നിര്‍ദ്ദേശിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം ഭരണത്തിലിരിക്കുന്ന ആറുപേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്ന് ബിജു രാധാകൃഷ്ണന് നേരത്തെ കമ്മിഷന് മൊഴി നല്‍കിയിരുന്നു. ഇതിനും സരിത കമ്മിഷന് മുന്‍പാകെ മറുപടി നല്‍കും. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന് എംഎല്‍എ, മന്ത്രിയുടെ സഹായി നസ്റുള്ള, ആര്യാടന് ഷൗക്കത്ത് എന്നിവര്‍ സരിതയെ ഉപയോഗിച്ചെന്നാണ് മൊഴി. ദൃശ്യങ്ങള്‍ സരിത ഒളികാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ഒഴികെയുളള അഞ്ച് ദൃശ്യങ്ങള്‍ ഉമ്മന്‍ചാണ്ടിയെ കാണിച്ചിരുന്നു. ബഷീറലി തങ്ങള്‍ക്കും സരിതയുമായി വഴിവിട്ട ബന്ധമുണ്ട്. ഇതെല്ലാം തന്റെ കൈവശമുണ്ടെന്നാണ് ബിജുവിന്റെ അവകാശവാദം. എന്നാല്‍, ആരോപണങ്ങള്‍ സരിത നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: