കൊല്ലം: ഭിന്നലിംഗക്കാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന സംസ്ഥാനത്ത് നല്‍കേണ്ടതുണ്ടെന്ന് മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു. ഇവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വലുതാണ്. അത് ആരും ഗൗരവമായി കാണാത്തതില്‍ വിഷമമുണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ലവ്ലാന്റ് ആര്‍ട്സ് സൊസൈറ്റി ഭിന്നലിംഗക്കാരെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ കൊല്ലം പ്രസ്ക്ലബില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നലിംഗക്കാരുടെ മനുഷ്യാവകാശങ്ങളെ പറ്റി ഹൈക്കോടതി അഭിഭാഷകന് അനില്‍കുമാര്‍ പിള്ള ക്ലാസെടുത്തു. തുടര്‍ന്ന് ഭിന്നലിംഗക്കാര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു. കൊല്ലം നഗരത്തിലൂടെ ഒറ്റയും കൂട്ടായും തങ്ങള്‍ക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടെന്ന് ഇവര്‍ ഒരേസ്വരത്തില്‍ പറഞ്ഞു. പലപ്പോഴും നിരത്തുകളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനാകുന്നില്ല. കൊല്ലത്തെ പോലീസിന്റെ പെരുമാറ്റമാണ് ഏറ്റവും മോശം. പറയാന്‍ പറ്റാത്ത ഭാഷയിലാണ് പോലീസിന്റെ സംസാരം. സൊസൈറ്റി പ്രസിഡന്റ് പി.സലിം, സെക്രട്ടറി അനു സ്റ്റീഫന്‍, പ്രോജക്ട് മാനേജര്‍ അലോഷ്യസ്, ട്രഷറര്‍ ജെയ്സണ്‍, ഡെന്നിസ് ജോസഫ്, പ്രസ്ക്ലബ് വൈസ്പ്രസിഡന്റ് എസ്.ആര്.സുധീര്‍കുമാര്‍, ജില്ലാ സാമൂഹിക നീതിവകുപ്പ് ഓഫീസര്‍ ജി.ലീല, സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി ടിഎസ്യു പ്രോജക്ട് ലീഡര്‍ കവീശര് ക്രിഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: