തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളിലെ പണം സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് മന്ത്രി വി.എസ് ശിവകുമാര്‍. ക്ഷേത്രങ്ങളുടെ അനുബന്ധ വികസനത്തിന് സര്‍ക്കാര്‍ ഗ്രാന്റുകള്‍ നല്‍കുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ക്ഷേത്രങ്ങള്‍ക്കും ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാര്‍ ഗ്രാന്റ് നല്കുന്നുണ്ടോ എന്നും ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ ചെലഴിക്കുന്നുണ്ടോ എന്നും വി.ഡി. സതീശന് ഉന്നയിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
ക്ഷേത്രങ്ങളിലെ വരുമാനം ട്രഷറികളില്‍ നിക്ഷേപിക്കുന്നില്ല. ദേവസ്വം ബോര്‍ഡുകള്‍ക്കും മറ്റ് സ്വയംഭരണ ക്ഷേത്രങ്ങള്‍ക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ട്. ഈ അക്കൗണ്ടുകളിലാണ് തുക നിക്ഷേപിക്കുന്നത്. ആഡിറ്റര്‍ ജനറല്‍ കണക്കുകള്‍ പരിശോധിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മനസ്സിലാകും സര്‍ക്കാര്‍ തുക വാങ്ങുന്നില്ലെന്ന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും തുക വകമാറ്റി ചെലവഴിക്കണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി വേണം.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിനുള്ള തുക സര്‍ക്കാരാണ് വഹിക്കുന്നത്. ഇതലേക്കായി 65 കോടിരൂപ നല്‍കിയിട്ടുണ്ട്. ശ്രീപത്മാഭസ്വാമി ക്ഷേത്രത്തില്‍ അത്യാധുനിക രീതിയില്‍ സുരക്ഷ ഒരുക്കിയത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തുക ചെലവഴിച്ചാണ്. ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് റോഡുവികസനം നടത്തുന്നത് സര്‍ക്കാര്‍ ധനസഹായത്താലാണ്. ശബരിമലയിലെ റോഡ് വികസനത്തിനും ആശുപത്രി നിര്‍മ്മാണത്തിനും കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: