ന്യൂദല്‍ഹി: ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കണമെന്ന് സുപ്രീം കോടതി. ഭിന്നശേഷിയുള്ളവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നാണ് ഉത്തരവ്. ഇത് സംബന്ധിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരമോന്നത കോടതി നിര്‍ദ്ദേശം നല്കി.
ജസ്റ്റിസ് എംവൈ ഇഖ്ബാല്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നവരെ മുഖ്യധാരയിലെത്തിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഭിന്നശേഷിയുള്ളവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കുന്നത് ഇവരെ പുനരധിവസിപ്പിക്കുന്നതിനും മുഖ്യധാരയിലത്തിക്കുന്നതിനും സാഹയകമാണെന്ന് കോടതി നിരീക്ഷിച്ചു.
ആസിഡ് ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് സൗജന്യചികിത്സ നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.
ആസിഡ് ആക്രമണത്തിന്റെ ഇരകളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി നേരത്തെ സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ എല്ലാ സ്വകാര്യസര്‍ക്കാര്‍ ആശുപത്രികളും ഇവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ആസിഡ് ആക്രമണത്തിന് ഇരകളാകുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞത് രണ്ട് ലക്ഷം രൂപയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: