ചെന്നൈ: പ്രളയത്തെത്തുടര്‍ന്ന് നിലച്ച ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ പൂര്‍ണ്ണമായി പുനസ്ഥാപിച്ചു. നിരപ്പായ സ്ഥലങ്ങളില്‍ നിന്നെല്ലാം വെള്ളം ഇറങ്ങിക്കഴിഞ്ഞു.
ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലും അല്ലാതെയുമായി വാഹനങ്ങളില്‍ ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും പാല്പായ്ക്കറ്റുകളും എത്തിക്കുന്നത് തുടരുകയാണ്.
ദുരിതാശ്വാസ വസ്തുക്കളുമായി എത്തുന്ന വാഹനങ്ങള്ക്കുംചുറ്റും ഇവ വാങ്ങാന്‍ എത്തുന്നവരുടെ വലിയ തിരക്കാണ്.ഇന്നലെ ഇടയ്ക്കിടക്ക്് ചാറ്റല്‍മഴ പെയ്തത് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. അഡയാര്‍, കൂയും നദികളില െജലനിരപ്പ് താണിട്ടുണ്ട്.അതിനിടെ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക ഉയര്‍ത്തുന്നു.
ചില സ്ഥലങ്ങളില്‍ വൈദ്യുതിബന്ധം പുനസ്ഥാപിച്ചു.വെള്ളം പൂര്‍ണ്ണമായും ഇറങ്ങാത്ത സ്ഥലങ്ങളില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. ബാങ്കുകള്‍ എല്ലാം തുറന്നു.അതിനിടെ തീരമേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: