ഹരിപ്പാട്: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി, നേതാവിന്റെ കൈ തല്ലി ഒടിച്ചു. കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുലാംപറമ്പ് നടുവത്ത് മോഹന മന്ദിരത്തില്‍ ശ്രീദേവിപിള്ള (48) യുടെ ഇടതുകൈയാണ് അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ തല്ലിയൊടിച്ചത്. കസേര കൊണ്ടുള്ള അടിയില്‍ ശരീരത്തും, കൈയ്ക്കും പരിക്കേറ്റ ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് കോണ്‍ഗ്രസ് ഓഫീസില്‍ കൂടിയ തെരഞ്ഞെടപ്പ് അവലോകന യോഗത്തിന് ഇടയിലാണ് കയ്യാങ്കളി നടന്നത്. തന്നെ പരാജയപ്പെടുത്താന്‍ വാര്‍ഡ് വൈസ്പ്രസിഡന്റുകൂടിയായ ശ്രീദേവിപിള്ള പ്രചരണം നടത്തി എന്ന് കൗണ്‍സിലര്‍ ആരോപിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിലും പിന്നീട് മര്‍ദ്ദനത്തിലും കലാശിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന്ശേഷം ആലപ്പുഴ ജില്ലയില്‍ പലയിടത്തും കോണ്‍ഗ്രസുകാര്‍ തമ്മില്‍ അടി പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തില്‍ മുന്‍ കൗണ്‍സിലര്‍ ഒ. കെ. ഷഫീഖിന്റെ കാറിന്റെ ചില്ലുകള്‍ ഒരു സംഘം കോണ്‍ഗ്രസുകാര്‍ തകര്‍ത്തിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരാവാദിത്വം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ തല്‍സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പുകാര്‍ പോസ്റ്റര്‍ പ്രചരണവും തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: