പുരുഷനില്‍ നിന്നും സ്ത്രീയും, സ്ത്രീയില്‍ നിന്നും പുരുഷനും എന്നുള്ള പ്രത്യേകതയുടെ യഥാര്‍ത്ഥമായ ആദ്ധ്യാത്മിക നില ജ്ഞാനമെന്ന പുരുഷനെന്നും അതായത് ജ്ഞാനത്തെകൊണ്ടു സര്‍വ്വലോകത്തെയും അവയിലുള്ള സര്‍വ്വസൃഷ്ടികളെയും ദൈവത്വമെന്ന വഴികളില്‍ കൂടി സൃഷ്ടിച്ചതായി കാണുന്നു.
ഈ ജ്ഞാനത്തെ ഒരു പുരുഷനെന്ന നിലയില്‍ തന്റെ ഉല്പാദനയില് ഉത്ഭവിച്ചതായി കാണുന്നു. ഈ വ്യവസ്ഥയില്‍ സര്‍വ്വലോകവും ഭാര്യയെന്ന നിലയില്‍ സ്ഥിതി ചെയ്യുന്നു. ഈ നിലയില്‍ അവനില്‍ക്കൂടി അവള് സന്താനങ്ങളെന്ന പുനര്ജന്മങ്ങളെ വീണ്ടും പ്രാപിക്കുന്നു. ഈ വഴികളില്‍ക്കൂടി അവനാല്‍ സൃഷ്ടിയും സ്ഥിതിയും സംഹാരവും നടത്തിക്കൊണ്ടിരിക്കുന്നു.
ശ്രുതിയെന്നതു ഇവന് എന്ന പദം കൊടുത്തിരിക്കുന്ന സര്വ്വജ്ഞാനത്തിനാകുന്നു. യുക്തിയെന്നത് ഇവനാല്‍ ഉണ്ടായ സൃഷ്ടികളില്‍ കൂടി നടക്കുന്ന പ്രകൃതികള്ക്കാകുന്നു. അനുഭവമെന്നത് ജ്ഞാനത്താല്‍ ഉള്ള സൃഷ്ടിയും സൃഷ്ടിയാലുള്ള ഫലവും തിരിച്ചെത്തി സ്രഷ്ടാവിങ്കല്‍ നിന്നുണ്ടാകുന്ന ശുഭാനന്ദത്തെ കാണിക്കുന്നു. ഇതിനു രണ്ടു വഴികളുണ്ട്. ആദ്ധ്യാത്മികവും അക്ഷരീകവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: