ന്യൂദല്‍ഹി:രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധത്തിനു വഴങ്ങി പാര്‍ട്ടി നേതാക്കള്‍ പാര്‍ലമെന്റിനു മുന്നില്‍ നടത്തിയ പ്രകടനം വിവാദമാകുന്നു. കേന്ദ്രമന്ത്രി വി.കെ. സിങ് ദളിതരെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നും അതിന്റെ പേരില്‍ സിങ്ങിനെ പുറത്താക്കണമെന്നുമാണ് ആവശ്യം.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളവും കൂട്ടി. എന്നാല്‍, മന്ത്രി നടത്താത്ത ഒരു പ്രസ്താവനയുടെ പേരില്‍ രാഹുല്‍ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്ന് സര്‍ക്കാരും ബിജെപിയും കുറ്റപ്പെടുത്തി. ഈ ആരോപണം ഇല്ലാത്തതാണെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ടുപോലും വന്നിരിക്കെ രാഹുലിന്റെ പ്രതിഷേധ സമരം പരിഹാസ്യമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും അഭിപ്രായപ്പെടുന്നു.
ഫരീദാബാദില്‍ ദളിത് കുടുംബത്തില്‍ ഉണ്ടായ തീവെപ്പു കേസിനെക്കുറിച്ച് പരാമര്‍ശിക്കവേ മന്ത്രി സിങ് ദളിതരെ നായയെന്നു വിളിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍, നായയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ അതിനുപോലും പ്രധാനമന്ത്രി മറുപടി പറയണമെന്നു പറയുന്നത് യുക്തിയല്ലെന്നായിരുന്നു സിങ്ങിന്റെ പരാമാര്‍ശം.
ഇതുസംബന്ധിച്ച കേസ് കോടതിയില്‍ വരികയും പോലീസ് അന്വേഷിച്ചു സമര്‍പ്പിച്ച റിപ്പോര്‍ട്ടു പ്രകാരം സിങ്ങിനെതിരേ കേസ് വേണ്ടെന്ന്് കോടതിയും നിര്‍ദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ ആ വിഷയം ഇപ്പോള്‍ വീണ്ടും ഉയര്‍ത്തിയാണ് രാഹുല്‍ പ്രതിഷേധിക്കുന്നത്. രാഹുല്‍ നടത്തുന്ന സമരം വെറും രാഷ്ട്രീയമാണെന്ന് മന്ത്രി രാജീവ് പ്രതാപ് റൂഡി പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: