ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ഒരു പാര്‍ട്ടിയുമായും കൂടില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും പാര്‍ട്ടി അദ്ധ്യക്ഷ മായാവതി. കോണ്‍ഗ്രസുമായോ ബിജെപിയുമായോ സമാജ്വാദി പാര്‍ട്ടിയുമായോ ചേരില്ല, 403 സീറ്റിലും പാര്ട്ടിസ്ഥാനാര്ത്ഥകളെ നിര്‍ത്തുമെന്നും അവര്‍ പറഞ്ഞു. 2017ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോഴേ പറയുന്നതിന് പ്രസക്തിയില്ലെങ്കിലും പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ക്കു വിരാമമിടുകയാണ് മായാവതിയുടെ ലക്ഷ്യം.
ബിജെപിയുമായി മായാവതിയുടെ ബിഎസ്പി കൈകോര്‍ക്കാന്‍ പോകുന്നുവെന്ന് കുപ്രചാരണം നടത്തുന്നത് സമാജ് വാദി പാര്‍ട്ടിയാണെന്നും വാസ്തവത്തില്‍ ബിജെപിയുമായി സഖ്യം എസ്പിയ്ക്കാണെന്നും മായാവതി പറഞ്ഞു. ബീഹാറില്‍ ബിജെപിയെ സഹായിക്കാനാണ് അവര്‍ മഹാസഖ്യത്തില്‍നിന്നു വിട്ടുനിന്നത്. എസ്പി നടത്തുന്ന നുണപ്രചാരണങ്ങളാണ് ബാക്കിയെല്ലാം, മായാവതി പറഞ്ഞു.
യുപിയില്‍ സ്ഥിതിഗതികള്‍ നേരേചൊവ്വേയല്ല, എങ്ങും വര്‍ഗ്ഗീയ സംഘര്‍ഷമാണ്. ജനങ്ങള്‍ അവിടെ മാറ്റം ആഗ്രഹിക്കുന്നു. ബിഎസ്പി അധികാരത്തില്‍ വരണമെന്നാണവര് ആഗ്രഹിക്കുന്നത്.
മന്ത്രി വി.കെ. സിങ്ങിനെതിരേ ഒരു നപടികയും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളില്ല, അതവരുടെ ദളിത് വിരുദ്ധ നിലപാടാണ്. എന്നാല്‍ കോണ്‍ഗ്രസ് ദളിത് സ്നേഹം പ്രകടിപ്പിക്കുന്നതില്‍ അര്ത്തഥമില്ല. ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെയാണ് ഏറ്റവും കൂടുതല്‍ ആക്രമണം ദളിതര്‍ക്കെതിരേ ഉണ്ടായത്. കോണ്‍ഗ്രസ് സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലായിട്ടും അവര്‍ ഒന്നും ചെയ്തില്ല. കോണ്‍ഗ്രസ് ദളിത് വിഷയം ഉയര്‍ത്തുന്നത് അവരുടെ വോട്ടുരാഷ്ട്രീയത്തിനു മാത്രമാണ്, ഒരു ആത്മാര്‍ത്ഥതയും അതിലില്ല, മായാവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: