തൃശൂര്‍:കേരളത്തില്‍ പട്ടികജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ചുവരുന്നതായി തൃശ്ശൂരില്‍ ചേര്‍ന്ന ബിജെപി പട്ടികജാതിപട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന സമിതിയോഗം വിലയിരുത്തി.
അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരും സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷനും പരാജയപ്പെട്ടിരിക്കുന്നു, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ പട്ടികജാതി ആദിവാസി വിഭാഗങ്ങള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളുടെ റിപ്പോര്‍ട്ട് ശേഖരിക്കാന്‍ പട്ടികജാതി മോര്‍ച്ച പ്രതിനിധി സംഘം വിവിധ ജില്ലകളില്‍ സന്ദര്‍ശിക്കും. ഈ റിപ്പോര്‍ട്ട് ജനുവരി ആദ്യവാരം ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ സി.എ പുരുഷോത്തമന്, രേണു സുരേഷ്, എ.പി ഉണ്ണി, കെ.കെ സദാനന്ദന്, ബി.കെ പ്രേമന്, രമേഷ് കാവിമറ്റം, ആര്‍ടിസ്റ്റ് ഗോപാല്‍ജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: